ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ജെമ്മോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഐപിഒ ഡിസംബര്‍ 13 മുതല്‍

ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഡിസംബര്‍ 13ന്‌ തുടങ്ങും.

4225 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌. ഡിസംബര്‍ 17 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. 397-417 രൂപയാണ്‌ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്‌. 35 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

1475 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2750 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കുന്നത്‌.

കഴിഞ്ഞ ഓഗസ്റ്റിലാണ്‌ ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഐപിഒ പേപ്പറുകള്‍ സെബിയ്‌ക്ക്‌ സമര്‍പ്പിച്ചത്‌. നവംബറില്‍ പബ്ലിക്‌ ഇഷ്യുവിനുള്ള അനുമതി ലഭിച്ചു.

വജ്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും കല്ലുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കേഷന്‍ സംബന്ധമായ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ്‌ ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട്.

ഐജിഐ ബെല്‍ജിയം ഗ്രൂപ്പും ഐജിഐ നെതര്‍ലാന്റ്‌സ്‌ ഗ്രൂപ്പും ഏറ്റെടുക്കുന്നതിനുള്ള പണം നല്‍കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കും.

ആഗോള വിപണിയിലെ പ്രമുഖ സര്‍ട്ടിഫിയര്‍ ആയ ഐജിഐ ഗ്രൂപ്പിന്റെ ഭാഗമാണ്‌ ഐജിഐ ഇന്ത്യ.

X
Top