എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ഇന്ത്യന്‍ വിപണിയുടെ പ്രകടനത്തില്‍ വിദേശ നിക്ഷേപകരുടെ വിശ്വാസം അചഞ്ചലമായി തുടരുന്നു-എന്‍എസ്ഇ സിഇഒ

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് പ്രഖ്യാപിച്ചിട്ടും വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ശുഭാപ്തി വിശ്വാസമാണുള്ളത്. എന്‍എസ്ഇ സിഇഒ ആശിഷ് കുമാര്‍ ചൗഹാന്‍ പറഞ്ഞു.

‘മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ താരിഫ് പ്രഖ്യാപനത്തിനുശേഷം വിപണികളില്‍ നിന്നുള്ള വിദേശ നിക്ഷപകരുടെ പിന്മാറ്റം വലിയ തോതിലല്ല. ഇത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. മാത്രമല്ല യുഎസ് ഡോളറിന് 10% മൂല്യം നഷ്ടപ്പെട്ടു എന്ന വസ്തുതയുമുണ്ട്,’ ചൗഹാന്‍ സിഎന്‍എന്‍-ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോവിഡ് വന്നപ്പോള്‍ വിപണികള്‍ 40% ഇടിഞ്ഞു.പിന്നീട് കോവിഡിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടും കാര്യമായി ഒന്നും സംഭവിച്ചില്ല. ജനുവരി അവസാനം ട്രംപ് അധികാരമേറ്റപ്പോള്‍ വിപണികള്‍ പ്രതികരിച്ചു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ നടപടികള്‍ക്കനുസൃതമായ തകര്‍ച്ച സംഭവിച്ചിട്ടില്ല.

ട്രംപ് ഇന്ത്യയെ മാത്രമല്ല, സഖ്യകക്ഷികളായ യൂറോപ്യന്‍ യൂണിയനേയും ജപ്പാനേയും കൊറിയയേയും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി സേവനങ്ങളെ ആശ്രയിച്ചാണെന്നും ഐടി കമ്പനികളേയും ബിപിഒകളേയും താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൗഹാന്‍ ചൂണ്ടിക്കാട്ടി. അതേസമയം എസ്എംഇ കമ്പനികള്‍ക്കും ടെക്‌സ്‌റ്റൈല്‍സ് പോലുള്ള ഇടത്തരം കമ്പനികള്‍ക്കും താരിഫിന്റെ ആഘാതം നേരിടേണ്ടിവരും.

താരിഫ് തര്‍ക്കം പരിഹരിക്കുന്നതുവരെ കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത ട്രംപ് വ്യാഴാഴ്ച തള്ളിക്കളഞ്ഞിരുന്നു. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

X
Top