തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ഒഴുക്കിയത് 12,000 കോടി രൂപ

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയിലേയ്ക്ക് ഈ മാസം ഒഴുക്കിയത് 12,000 കോടി രൂപ. കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധനവ് കുറയ്ക്കുമെന്ന പ്രതീക്ഷയെ തുടര്‍ന്നാണ് ഇത്. ജൂലൈയിലെ 5000 കോടി രൂപയില്‍ നിന്നും അറ്റ നിക്ഷേപം ഓഗസ്റ്റില്‍ 51,200 കോടി രൂപയായി വളര്‍ന്നിരുന്നു.

അതിന് മുന്‍പ് ഒന്‍പത് മാസത്തോളം പണം പിന്‍വലിക്കപ്പെട്ടു. ഏതാണ്ട് 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് 2021 ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയവളില്‍ എഫ്പിഐകള്‍ വിറ്റഴിച്ചത്. കഴിഞ്ഞയാഴ്ച അറ്റ വില്‍പ്പനക്കാരായെങ്കിലും ഈ മാസം ഇതുവരെ എഫ്പിഐകള്‍ (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍) 12,084 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

ഇതിന് പുറമെ വായ്പാ വിപണിയില്‍ 1,777 കോടി രൂപ ഇറക്കാനും അവര്‍ തയ്യാറായി. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവയാണ് വിദേശ നിക്ഷേപം കൈപറ്റിയ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. തായ്‌വാന്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് എന്നിവ നിക്ഷേപം നഷ്ടപ്പെടുത്തുകയും ചെയ്തു.

വര്‍ധിക്കുന്ന പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ ആശങ്കകള്‍ കാരണം വിദേശ ഫണ്ടിംഗ് വരും നാളുകളില്‍ അസ്ഥിരമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

X
Top