നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

1600 കോടി രൂപയുടെ മൊബൈല്‍ ഘടക നിര്‍മ്മാണ കേന്ദ്രം: തമിഴ് നാടുമായി എല്‍ഒഐ ഒപ്പുവച്ച് ഫോക്‌സ്‌കോണ്‍

ചെന്നൈ: 1600 കോടി രൂപയുടെ മൊബൈല്‍ ഘടക നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഹോന്‍ഹായ് ടെക്‌നോളജി ഗ്രൂപ്പ് (ഫോക്‌സ്‌കോണ്‍) തമിഴ്‌നാട് സര്‍ക്കാറുമായി ലെറ്റര്‍ ഓഫ് ഇന്റന്റ് (എല്‍ഒഐ) ഒപ്പിട്ടു. കാഞ്ചീപുരം ജില്ലയിലാണ് 1600 കോടി രൂപ ചെലവില്‍ പ്ലാന്റ് സ്ഥാപിക്കുക. 6,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഫോക്‌സ്‌കോണ്‍ ചെയര്‍മാനും സിഇഒയുമായ യംഗ് ലിയുവുമാണ് എല്‍ഒഐയില്‍ ഒപ്പുവച്ചത്.സംസ്ഥാന വ്യവസായ മന്ത്രി ടി ആര്‍ ബി രാജ, ചീഫ് സെക്രട്ടറി ശിവ ദാസ് മീന, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് കൃഷ്ണന്‍, ഗൈഡന്‍സ് തമിഴ്‌നാട് എംഡിയും സിഇഒയുമായ വിഷ്ണു വേണുഗോപാലന്‍, ഫോക്‌സ്‌കോണിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ (അര്‍ദ്ധചാലകം) എസ് വൈ ചിയാങ്, കമ്പനി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരില്‍ നിലവില്‍ ഫോക്‌സ്‌കോണിന് പ്ലാന്റുണ്ട്.

അതിന് സമീപമാണ് പുതിയ കേന്ദ്രം. ഇന്ത്യയിലെ മികച്ച നിക്ഷേപകേന്ദ്രമാണ് തമിഴ്‌നാട് എന്നതിന് തെളിവാണ് ഫോക്‌സ്‌കോണിന്റെ ആവര്‍ത്തിച്ചുള്ള നിക്ഷേപമെന്ന് വ്യവസായ മന്ത്രി ടിആര്‍ബി രാജ പറഞ്ഞു.ഇത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്.

തായ് വാന്‍ ആസ്ഥാനമായുള്ള ഫോക്‌സ്‌കോണ്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ്.

X
Top