അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

നവംബറില്‍ വിദേശ നിക്ഷേപകര്‍ 4873 കോടി രൂപയുടെ ഐടി ഓഹരികള്‍ വിറ്റു

മാസം ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 4873 കോടി രൂപയുടെ ഐടി ഓഹരികള്‍ വിറ്റഴിച്ചു. ഒക്‌ടോബറില്‍ 2194 കോടി രൂപയുടെ വില്‍പ്പന ഐടി മേഖലയില്‍ നടത്തിയതിനു തുടര്‍ച്ചയായാണ്‌ ഇത്‌. തുടര്‍ച്ചയായ നാലാമത്തെ മാസമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഐടി മേഖലയില്‍ വില്‍പ്പന നടത്തുന്നത്‌. ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ 70,000 കോടി രൂപയുടെ ഐടി ഓഹരികളാണ്‌ അവ വിറ്റഴിച്ചത്‌.

സാധാരണ നിലയില്‍ ഐടി ഓഹരികള്‍ തിരുത്തല്‍ നേരിടുമ്പോള്‍ അവ ചെലവ്‌ കുറഞ്ഞ നിലയിലെത്താറുണ്ടെന്നും എന്നാല്‍ ഇത്തവണ ഇടിവിനു ശേഷവും ഐടി ഓഹരികള്‍ ചെലവേറിയ നിലയില്‍ തുടരുകയാണെന്നും ഇത്‌ വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരാന്‍ കാരണമായെന്നും അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു. നവംബര്‍ ആദ്യപകുതിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേരിട്ടത്‌ ഐടി മേഖലയാണ്‌.

കണ്‍സ്യൂമര്‍ സര്‍വീസസ്‌ (2918 കോടി), ഹെല്‍ത്ത്‌കെയര്‍ (2526 കോടി), പവര്‍ (2512 കോടി), എഫ്‌എംസിജി (2042 കോടി) എന്നിവയാണ്‌ വിദേശ നിക്ഷേപകരുടെ വില്‍പ്പന നേരിട്ട മറ്റ്‌ മേഖലകള്‍. അതേ സമയം ടെലികോ മേഖലയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 9413 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. 2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,45 ലക്ഷം കോടി രൂപയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

X
Top