പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

നവംബറില്‍ വിദേശ നിക്ഷേപകര്‍ 4873 കോടി രൂപയുടെ ഐടി ഓഹരികള്‍ വിറ്റു

മാസം ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 4873 കോടി രൂപയുടെ ഐടി ഓഹരികള്‍ വിറ്റഴിച്ചു. ഒക്‌ടോബറില്‍ 2194 കോടി രൂപയുടെ വില്‍പ്പന ഐടി മേഖലയില്‍ നടത്തിയതിനു തുടര്‍ച്ചയായാണ്‌ ഇത്‌. തുടര്‍ച്ചയായ നാലാമത്തെ മാസമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഐടി മേഖലയില്‍ വില്‍പ്പന നടത്തുന്നത്‌. ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ 70,000 കോടി രൂപയുടെ ഐടി ഓഹരികളാണ്‌ അവ വിറ്റഴിച്ചത്‌.

സാധാരണ നിലയില്‍ ഐടി ഓഹരികള്‍ തിരുത്തല്‍ നേരിടുമ്പോള്‍ അവ ചെലവ്‌ കുറഞ്ഞ നിലയിലെത്താറുണ്ടെന്നും എന്നാല്‍ ഇത്തവണ ഇടിവിനു ശേഷവും ഐടി ഓഹരികള്‍ ചെലവേറിയ നിലയില്‍ തുടരുകയാണെന്നും ഇത്‌ വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരാന്‍ കാരണമായെന്നും അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു. നവംബര്‍ ആദ്യപകുതിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേരിട്ടത്‌ ഐടി മേഖലയാണ്‌.

കണ്‍സ്യൂമര്‍ സര്‍വീസസ്‌ (2918 കോടി), ഹെല്‍ത്ത്‌കെയര്‍ (2526 കോടി), പവര്‍ (2512 കോടി), എഫ്‌എംസിജി (2042 കോടി) എന്നിവയാണ്‌ വിദേശ നിക്ഷേപകരുടെ വില്‍പ്പന നേരിട്ട മറ്റ്‌ മേഖലകള്‍. അതേ സമയം ടെലികോ മേഖലയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 9413 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. 2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,45 ലക്ഷം കോടി രൂപയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

X
Top