അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

എഫ്‌എംസിജി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നു

മുംബൈ: ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ എഫ്‌എംസിജി കമ്പനികളിലെ ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വെട്ടിക്കുറച്ചു. അസംസ്‌കൃത സാമഗ്രികളുടെ വില കൂടുന്നതു മൂലം എഫ്‌എംസിജി കമ്പനികളുടെ നാലാം ത്രൈമാസത്തിലെ വരുമാനം കുറയാനിടയുണ്ടെന്ന നിഗമനമാണ്‌ വില്‍പ്പനക്ക്‌ പിന്നില്‍.

ഹിന്ദുസ്ഥാന്‍ യൂണിലിവറിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 12.67 ശതമാനമായി കുറഞ്ഞു. മുന്‍ത്രൈമാസത്തില്‍ ഇത്‌ 13.65 ശതമാനമായിരുന്നു.

ഐടിസിയിലെ ഓഹരി പങ്കാളിത്തം 43.26 ശതമാനത്തില്‍ നിന്നും 40.95 ശതമാനമായി കുറച്ചു. ബ്രിട്ടാനിയ ഇന്റസ്‌ട്രീസ്‌, വരുണ്‍ ഇന്റസ്‌ട്രീസ്‌ എന്നീ കമ്പനികളുടെ ഓഹരികളും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ ഭാഗികമായി വിറ്റു.

ബ്രിട്ടാനിയ ഇന്റസ്‌ട്രീസിലെ ഓഹരി പങ്കാളിത്തം 18.99 ശതമാനത്തില്‍ നിന്നും 18.23 ശതമാനമായാണ്‌ കുറച്ചത്‌. ഡാബര്‍ ഇന്ത്യയിലെ ഓഹരി പങ്കാളിത്തം 16.49 ശതമാനത്തില്‍ നിന്നും 15.82 ശതമാനമായി കുറച്ചു.

മറ്റ്‌ വിവിധ കമ്പനികളിലെയും ഓഹരി പങ്കാളിത്തം കുറച്ചിട്ടുണ്ട്‌. ഗ്രാമീണ മേഖലയിലെ ഡിമാന്റ്‌ കുറയുന്ന സാഹചര്യത്തില്‍ എഫ്‌എംസിജി ഓഹരികള്‍ ചെലവേറിയ നിലയിലാണ്‌ വ്യാപാരം ചെയ്യുന്നതെന്ന്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു

X
Top