സംസ്ഥാന ജിഡിപിയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയ്ക്ക്വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തിഅപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യറീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ച് ആർബിഐ; വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസംമൺസൂൺ പണിതുടങ്ങി; വിലക്കയറ്റ ഭീഷണിയില്‍ രാജ്യം, തക്കാളിക്കും ഉള്ളിക്കും വിലയേറുന്നു

ഐപിഒ വിപണിയിൽ കരുതൽ പാലിച്ച് വിദേശ നിക്ഷേപകർ

ടുത്ത ചാഞ്ചാട്ടത്തിനിടയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഐപിഒ വിപണിയിൽ കരുതൽ പാലിക്കുന്നു. 2024 ൽ ഐപിഒകളിൽ ഗണ്യമായ തോതിൽ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഈ വർഷം പുതിയ ഇഷ്യുകളെ കരുതലോടെയാണ് സമീപിക്കുന്നത്. ഈ വർഷം ഇതുവരെ 15,864 കോടി രൂപ മാത്രമാണ് ഐപിഒകളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപിച്ചത്.

അതേസമയം കഴിഞ്ഞ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ഐപിഒ വിപണിയിൽ അവ 33,487 കോടി രൂപ നിക്ഷേപിച്ചിരുന്നു. 2024ൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഐപിഒ വിപണിയിൽ റെക്കോർഡ് നിക്ഷേപമാണ് നടത്തിയത്.

1.2 ലക്ഷം കോടി രൂപയാണ് പ്രാഥമിക വിപണിയിൽ നിക്ഷേപിക്കാനായി അവ ചെലവിട്ടത്. കഴിഞ്ഞവർഷം 178 കമ്പനികളാണ് ഐപിഒ, ക്യുഐപി എന്നിവ വഴി ഓഹരി വില്പന നടത്തിയത്. അതും റെക്കോർഡ് ആണ്.

2025ൽ ഇതുവരെ 15 കമ്പനികളുടെ ഐപിഒകൾ ആണ് വിപണിയിൽ എത്തിയത്. കഴിഞ്ഞവർഷം സമാന കാലയളവിൽ 29 ഐപിഒകൾ നടന്നിരുന്നു. അതേ സമയം ജനുവരി മുതൽ മെയ് വരെ ഐപിഒകൾ വഴി സമാഹരിച്ച തുക കഴിഞ്ഞ വർഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് സമാനമാണ്. ഈ വർഷം ഇതുവരെ 27467 കോടി രൂപയാണ് ഐപിഒകൾ സമാഹരിച്ചത്.

കഴിഞ്ഞവർഷം ആദ്യത്തെ അഞ്ചുമാസം ഇത് 27651 കോടി രൂപയായിരുന്നു. കമ്പനികൾ ഐപിഒ വഴി സമാഹരിക്കുന്ന ശരാശരി തുക ഏതാണ്ട് ഇരട്ടിയായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം 80 കമ്പനികൾ ഐപിഒകൾ വഴി 1.5 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.

X
Top