നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുമെന്ന് ജെഫറീസ്

ന്യൂഡല്‍ഹി: വിദേശ നിക്ഷേപകര്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനത്തില്‍ പോസിറ്റീവാണെന്ന് ആഗോള നിക്ഷേപ,ബ്രോക്കറേജ് സ്ഥാപനം ജെഫറീസ്.രണ്ടാം ഇന്ത്യ ഫോറത്തില്‍ 150 ഓളം നിക്ഷേപകര്‍ക്ക് ആതിഥേയത്വം വഹിച്ചതിന് ശേഷമാണ് നിരീക്ഷണം. ന്യൂട്രല്‍, നേരിയ ഓവര്‍വെയറ്റ് റേറ്റിംഗാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയ്ക്ക് നല്‍കുന്നത്.

നീണ്ട ഏകീകരണം, മൂല്യനിര്‍ണ്ണയത്തെ ആകര്‍ഷകമാക്കിയിട്ടുണ്ടെന്നും ജെഫറീസ് പറഞ്ഞു. മെയ് മാസത്തില്‍ വിദേശ പോര്ട്ട്‌ഫോളിയോ നിക്ഷേപകര് (എഫ്പിഐ) ആഭ്യന്തര ഇക്വിറ്റികളില്‍ 43,838 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഏപ്രിലില്‍ 11,631 കോടി രൂപയുടെയും മാര്‍ച്ചില്‍ 7,936 കോടി രൂപയുടെയും വിദേശ നിക്ഷേപ ഒഴുക്കുണ്ടായി.

വാസ്തവത്തില്‍, 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് മെയ് മാസത്തിലെത്. കോര്‍പ്പറേറ്റ് ഇന്ത്യ വളരെ പോസിറ്റീവ് ആണെന്നും ജെഫറീസ് പറഞ്ഞു. 70 ലധികം കമ്പനികള്‍ക്ക് ആഗോള ബ്രോക്കറേജ് സ്ഥാനം ആതിഥേയത്വം വഹിച്ചിരുന്നു.

തുടര്‍ന്നാണ് നിരീക്ഷണം. മാത്രമല്ല എഫ്പിഐ ഒഴുക്ക് തുടരും. വ്യാവസായിക, റിയാലിറ്റി, ഓട്ടോ, കെമിക്കല്‍ മേഖലകളില്‍ മികച്ച ഡിമാന്‍ഡ് ദൃശ്യമാകുന്നു. സാമ്പത്തികമേഖലയില്‍ മിതത്വം കാണുന്നെങ്കിലും ആസ്തി ഗുണനിലവാര പ്രവണതകള്‍ ശക്തമാണ്.

അതേസമയം ഐടിയും ഉയര്‍ന്ന ഫ്രീക്വന്‍സി വിവേചനാധികാര മേഖലയും ദുര്‍ബലമാണ്.

X
Top