മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

മുട്ടവില 7 രൂപയ്ക്ക് മുകളിലെത്തി

പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ ചില്ലറവില ഏഴു രൂപ കടന്നു. മൊത്തവില 6.20 രൂപയുമായി. സാധാരണ 5.50 രൂപ വരെയാണ് നവംബർ മാസത്തിൽ മൊത്തവില ഉണ്ടാകാറുള്ളത്.

ഗുണമേന്മ അനുസരിച്ചു തരംതിരിച്ചാണു കയറ്റുമതി. 45 ഗ്രാം ഉള്ളവയാണു കയറ്റുമതിക്ക് ഏറ്റവും അനുയോജ്യം. ശ്രീലങ്ക, മാലദ്വീപ്, ഖത്തർ എന്നിവിടങ്ങളിലേക്കാണു കൂടുതലായും കയറ്റുമതി ചെയ്യുന്നത്.

45 ഗ്രാമിൽ താഴെയുള്ള മുട്ടകളാണു സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ വിതരണം ചെയ്യുന്നത്. 50 ഗ്രാമിനു മുകളിലുള്ള മുട്ടകളാണു കൂടുതലായി റീട്ടെയ്‌ൽ വിപണിയിലെത്തുന്നത്.

7 രൂപവരെ വിലയുള്ള ഇന്ത്യൻ മുട്ട ശ്രീലങ്കയിൽ എത്തുമ്പോൾ വില 14 രൂപയാകും. ഫിഫ ലോകകപ്പ് സമയത്തു ലഭ്യത കുറഞ്ഞതു മുതൽ ഇന്ത്യൻ മുട്ട ഖത്തറിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

മുട്ടയുൽപാദനത്തിൽ ലോകത്തു മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇത്തവണ ഉൽപാദനത്തിൽ കുറവില്ലെന്നാണു സൂചന.

തമിഴ്നാട്ടിലെ സേലം. നാമക്കൽ, തിരുപ്പൂർ ജില്ലകളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും മുട്ട എത്തുന്നത്.

X
Top