Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്താൻ റെഡി ടു ഈറ്റ് രൂപത്തിലുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്ക് ഊന്നൽ നൽകണം

കൊച്ചി: അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിലാണെന്നും പരിഹാരമായി സമുദ്രോത്പന്ന മൂല്യവർധിത ഉത്പാദനത്തിന് ഊന്നൽ നൽകണമെന്നും വിദഗ്ധർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് ആഗോള മറൈൻ സിംപോസിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യവസായ സംഗമത്തിലാണ് നിർദേശം. അമേരിക്ക ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയായിരുന്നു. സമുദ്രോത്പന്ന കയറ്റുമതി രംഗം പിടിച്ചു നിർത്തുന്നതിന് വിപണി വൈവിധ്യവത്കരണത്തിനും ഉത്പന്നങ്ങൾക്ക് മൂല്യവർധന നൽകുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

2025 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഏകദേശം 6 ശതമാനം കുറവുണ്ടായി. എന്നാൽ, ഇതേ കാലയളവിൽ ചൈന, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ വളർച്ചയുണ്ടായിട്ടുണ്ട്. മത്സ്യബന്ധന മേഖലയുടെ പുനരുജ്ജീവനത്തിനായി ഉയർന്ന മൂല്യമുള്ള ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിലും പുനഃസംസ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വ്യവസായ സംഗമം ശുപാർശ ചെയ്തു. ഗവേഷകർ, സാങ്കേതിക വിദഗ്ധർ, വ്യവസായികൾ, നയരൂപീകരണ വിദഗ്ധർ എന്നിവരുടെ കൂട്ടായ ശ്രമങ്ങളിലൂടെ മേഖലയിൽ സ്റ്റാർട്ടപ്പ് സംവിധാനം ശക്തിപ്പെടുത്തണം. സമുദ്രോത്പന്നങ്ങൾ അതേ രൂപത്തിൽ മൊത്തമായി കയറ്റുമതി ചെയ്യുന്ന രീതിയിൽ നിന്ന് മാറി, റെഡി ടു ഈറ്റ് രൂപത്തിലുള്ള മൂല്യവർധിത ഉത്പന്നങ്ങളാക്കി കയറ്റുമതി ചെയ്യണം. ബ്രെഡഡ് സ്‌ക്വിഡ് റിംഗുകൾ, സുരിമി ഉത്പന്നങ്ങൾ, ഫിഷ് ഫില്ലറ്റുകൾ എന്നിങ്ങനെ വിവിധതരം മൂല്യവർധിത ഉത്പന്നങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം.

നിലവിൽ ഇന്ത്യയുടെ മൂല്യവർധിത കടൽവിഭവ കയറ്റുമതി 742 മില്യൺ യുഎസ് ഡോളറാണ്. ഇത് ചൈന, തായ്‌ലൻഡ്, വിയറ്റ്നാം, ഇക്വഡോർ, ഇന്തോനേഷ്യ തുടങ്ങിയ പ്രധാന എതിരാളികളേക്കാൾ വളരെ പിന്നിലാണെന്നും യോഗം വിലയിരുത്തി. ആഗോള വിപണിയിൽ മത്സരക്ഷമത വീണ്ടെടുക്കുന്നതിന് എക്‌സ്‌ക്ലൂസീവ് അക്വാകൾച്ചർ സോണുകൾ പ്രഖ്യാപിക്കാനും സ്വതന്ത്ര വ്യാപാര കരാറുകൾക്ക് വേഗത കൂട്ടാനും വ്യവസായ സംഗമം നിർദേശിച്ചു. മത്സ്യ കർഷകർ, മത്സ്യ തൊഴിലാളികൾ, കയറ്റുമതി, ചെമ്മീൻ ഉത്പാദനം, ഫിഷ് മീൽ, അക്വാ ഫീഡുകൾ, സാഹസിക കായിക വിനോദങ്ങൾ, തീരദേശ ഇക്കോ ടൂറിസം തുടങ്ങിയ മേഖലകളിലെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, സിഎംഎഫ്ആർഐ ഡയറക്ടർ ജോ ഗ്രിൻസൺ ജോർജ്, ഡോ.എജെ തരകൻ, എംപിഇഡിഎ ഡയറക്ടർ ഡോ റാം മോഹൻ, ജോയിന്റ് ഡയറക്ടർ അനിൽകുമാർ,  ഡോ.ജോ കെ കിഴക്കൂടൻ തുടങ്ങിയവർ പ്രസംഗിച്ചു.

—————————

X
Top