ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പൊതുമേഖലാ ബാങ്കുകളുടെ റേറ്റിംഗ് ഫിച്ച് പുനഃസ്ഥാപിച്ചു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ (ബിഒബി), പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ആറ് ബാങ്കുകളുടെ റേറ്റിംഗ് ബിബിബി- ആയി ഫിച് പുനഃസ്ഥാപിച്ചു. ഇവയുടെ വയബിലിറ്റി റേറ്റിംഗും ബിബിബി- ആണ്.

സര്‍ക്കാര്‍ സപ്പോര്‍ട്ട് റേറ്റിംഗ് (ജിഎസ്ആര്‍) അടിസ്ഥാനമാക്കിയാണ് എസ്ബിഐയുടെ ദീര്‍ഘകാല ഇഷ്യുവര്‍ ഡിഫോള്‍ട്ട് റേറ്റിംഗ് നിലനിര്‍ത്തിയത്. എസ്ബിഐയുടെ ജിഎസ്ആര്‍ സ്ഥിരമായ അനുമാനത്തോടെയുള്ള ബിബിബി- ആണ്. ബാങ്കുകളില്‍ സര്‍ക്കാര്‍ പിന്തുണ ഏറ്റവും നേടുന്നത് എസ്ബിഐയാണെന്ന് ഇത് വ്യക്തമാക്കുന്നു.

ബാങ്കിന്റെ പ്രവര്‍ത്തന പരിസ്ഥിതി സ്‌കോര്‍ ബിബി യില്‍ നിന്ന് ബിബി+ ആയി പുനഃക്രമീകരിച്ചിട്ടുണ്ട. ഇത് കോവിഡ് പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷമുള്ള ഘടനാപരമായ മെച്ചപ്പെടുത്തലാണ്. ബാങ്കിന് കൃത്യമായി ബിസിനസ്സ് സൃഷ്ടിക്കാന്‍ കഴിയും.

മാത്രമല്ല മികച്ച രീതിയില്‍ റിസ്‌ക് കൈകാര്യം ചെയ്യുന്നു. എസ്ബിഐയുടെ ആസ്തി ഗുണനിലവാര സ്‌കോര്‍ ബിബി- ല്‍ നിന്ന് പോസിറ്റീവായി പുനഃക്രമീകരിച്ചിട്ടുണ്ട്. ശരാശരി ദുര്‍ബല വായ്പകളുടെ അനുപാതം കൂടുതല്‍ മെച്ചപ്പെടുമെന്ന് റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നു.

രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ (ബോബ്) യുടെ ദീര്‍ഘകാല റേറ്റിംഗും പുന:സ്ഥാപിക്കപ്പെട്ടു.

X
Top