നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

സർക്കാരിന്റെ കടബാധ്യത ലഘൂകരിക്കാനുള്ള വഴികൾ ധനമന്ത്രാലയം പരിഗണിക്കുന്നതായി നിർമല സീതാരാമൻ

ന്യൂഡൽഹി: സർക്കാരിന്റെ കടബാധ്യത കുറയ്ക്കുന്നതിനുള്ള വഴികൾ ധനമന്ത്രാലയം നോക്കുകയാണെന്ന് നിർമ്മല സീതാരാമൻ വെള്ളിയാഴ്ച്ച പറഞ്ഞു.

“ഇന്ന് ഇന്ത്യാ ഗവൺമെന്റിന്റെ കടത്തെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്. മറ്റു പലരുമായി താരതമ്യം ചെയ്യുമ്പോൾ അത് അത്ര ഉയർന്നതായിരിക്കില്ല. എങ്കിലും അപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന ചലനങ്ങൾ ഞങ്ങൾ ബോധപൂർവം വീക്ഷിക്കുകയാണ്,” ധനമന്ത്രി പറഞ്ഞു.

“ചില വളർന്നുവരുന്ന രാജ്യങ്ങളിലെ വിപണികളെക്കുറിച്ചുള്ള ചില ഡാറ്റ, അവർ അവരുടെ കടം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങൾ, മന്ത്രാലയത്തിൽ (ധനകാര്യം) നമ്മുടെ മനസ്സിൽ സജീവമായി നിലനിൽക്കുന്ന ഒന്നാണ്, കൂടാതെ മൊത്തത്തിലുള്ള കടം കുറയ്ക്കുന്നതിനുള്ള വഴികൾ നമ്മൾ നോക്കുകയാണ്. അതിൽ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” അവർ പറഞ്ഞു.

ന്യൂഡൽഹിയിൽ കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

2020 ന്റെ തുടക്കത്തിൽ കോവിഡ് മഹാമാരി ബാധിക്കുന്നതിന് മുമ്പുതന്നെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയോജിത കടം ഉയർന്നതായിരുന്നെങ്കിലും പൊതുവിൽ ഗണ്യമായ വർദ്ധനവിന് മഹാമാരി കാരണമായെന്നും ആഗോള റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ പൊതു കടം അതിന്റെ ക്രെഡിറ്റ് റേറ്റിംഗ് പ്രൊഫൈലിലെ ഒരു പ്രധാന പരിമിതിയായി ഉദ്ധരിച്ചിരിക്കുന്നു.

ഗവൺമെന്റ് കടം ഇന്ത്യയുടെ ജിഡിപിയുടെ 84 ശതമാനത്തിൽ നിന്ന് 90 ശതമാനത്തിലേക്ക് ഉയർന്നു.

X
Top