64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കും

ജാഗ്രത പുലര്‍ത്തി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

മുംബൈ: ദ്വിതീയ വിപണികളിലെ തുടര്‍ച്ചയായ വില്‍പ്പനയ്ക്ക് ശേഷം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) പ്രാഥമിക വിപണിയിലും സെലക്ടീവ് ആയി.പ്രാഥമിക പൊതു ഓഫറുകളുടെ (ഐപിഒ) തരംഗം തുടരുമ്പോഴും ജാഗ്രത പുലര്‍ത്തുന്ന സമീപനമാണ് എഫ്ഐഐകളുടേത്. 25 ഐപിഒകള്‍ കണ്ട ഒക്ടോബറില്‍ അവര്‍ 33,000 കോടി രൂപ ഒഴുക്കിയപ്പോള്‍ സെപ്തംബറിലിത് 3278 കോടി രൂപയും ഓഗസ്റ്റില്‍ 4070 കോടി രൂപയുമാണ്.

മൊത്തത്തില്‍ നടപ്പ് വര്‍ഷത്തില്‍ 54277 കോടി രൂപ പ്രാഥമിക വിപണി നിക്ഷേപങ്ങളാണ് എഫ്ഐഐ നടത്തിയത്. 2024 ല്‍ ഈ കാലയളവില്‍ 1.22 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണിത്. സബ്സ്‌ക്രിപ്ഷന്റെ കാര്യത്തില്‍ ഇത് യഥാക്രമം 44 ശതമാനവും 77 ശതമാനവുമാണ്.

മാത്രമല്ല, ദ്വിതീയ വിപണിയില്‍ നിന്നും ഈ കാലയളവില്‍ എഫ്ഐഐ 2 ലക്ഷം കോടി രൂപ പിന്‍വലിച്ചു.2024 ല്‍ 1.21 ലക്ഷം കോടി രൂപയുടെ വില്‍പനയ്ക്ക് ശേഷമാണിത്. ഉയര്‍ന്ന വാല്വേഷനും ലിസ്റ്റിംഗ് നേട്ടങ്ങള്‍ പരിമിതമായതുമാണ് വിദേശ നിക്ഷേപകരെ അകറ്റുന്നത്. നടപ്പ് വര്‍ഷത്തെ 85 മെയ്ന്‍ബോര്‍ഡ് ഐപിഒകളില്‍ 29 എണ്ണം ഡിസ്‌ക്കൗണ്ട് നിരക്കിലാണ് ലിസ്റ്റ് ചെയ്തത്.

27 എണ്ണം 1-10 ശതമാനം വരെ നേട്ടമുണ്ടാക്കിയപ്പോള്‍ 3 എണ്ണം മാത്രമാണ് 50 ശതമാനത്തിലേറെ പ്രീമിയം നേടിയത്.

X
Top