എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് മടങ്ങുന്നു

മുംബൈ: മാസങ്ങള്‍ നീണ്ട കനത്ത വില്‍പ്പനയ്ക്ക് ശേഷം, വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) ഒക്ടോബറില്‍ നിലപാട് മാറ്റി.  ഒക്ടോബര്‍ 7 നും ഒക്ടോബര്‍ 14 നും ഇടയിലുള്ള ഏഴ് വ്യാപാര സെഷനുകളില്‍, എഫ്ഐഐകള്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ 3,000 കോടിയിലധികം നിക്ഷേപിച്ചു.ദീര്‍ഘകാലത്തെ പിന്‍വലിക്കലിന് ശേഷമാണ് ഈ മാറ്റം.

2025 ജൂലൈയില്‍ എഫ്ഐഐകള്‍ 38,214 കോടി രൂപ മൂല്യമുള്ള ഇന്ത്യന്‍ ഓഹരികളാണ് വിറ്റഴിച്ചത്. ഓഗസ്റ്റില്‍ 41,908 കോടി രൂപയും സെപ്റ്റംബറില്‍ 22,761 കോടി രൂപയും പിന്‍വലിക്കപ്പെട്ടു.  ഒക്ടോബറില്‍ ഇതുവരെ 606 കോടി രൂപ മാത്രമാണ് അവര്‍ ഓഫ്ലോഡ് ചെയ്തത്. മാത്രമല്ല ഒക്ടോബര്‍ 15 ന് മാത്രം, 68 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി.

ഇന്ത്യയും അമേരിക്കയും വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതും ആഭ്യന്തര പരിഷ്‌ക്കരണ നടപടികളും അനുകൂലമായ മാക്രോ ഇക്കണോമിക് അന്തരീക്ഷവുമാണ് പോസിറ്റീവ് മാറ്റത്തിന് കാരണം. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനങ്ങള്‍ പല റേറ്റിംഗ് ഏജന്‍സികളും മെച്ചപ്പെടുത്തിയിട്ടുണ്ട്.  യുഎസുമായുള്ള ഒരു  വ്യാപാര കരാര്‍ ഈ വ്യവസായങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുകയും നിക്ഷേപകരുടെ വികാരം മെച്ചപ്പെടുത്തുകയും ചെയ്യും.

ദ്വിതീയ വിപണി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, പ്രാഥമിക വിപണിയിലും എഫ്ഐഐകള്‍ ശക്തമായ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.7,600 കോടിയിലധികമാണ് എഫ്‌ഐഐകള്‍ ഐപിഒകളിലേയ്ക്ക് ഒഴുക്കിയത്. ആഗോള വിതരണ ശൃംഖലയിലെ മാറ്റങ്ങളും ജിഎസ്ടി നിരക്ക് കുറയ്ക്കലും റിപ്പോ നിരക്ക് കുറയ്ക്കലും എസ് & പി  സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് അപ്ഗ്രേഡ് ചെയ്തതും എഫ്‌ഐഐ ആത്മവിശ്വാസം ഉയര്‍ത്തി.

്തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ തുടങ്ങിയ കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ള മേഖലകള്‍ ഇപ്പോഴും സമ്മര്‍ദ്ദത്തിലാണെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റിലെ മുഖ്യ നിക്ഷേപ തന്ത്രജ്ഞനായ ഡോ. വി.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

X
Top