എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കഴിഞ്ഞയാഴ്ചയിലെ അറ്റ വിദേശ നിക്ഷേപം 7750 കോടി രൂപ

ന്യൂഡല്‍ഹി: മെയ് ആദ്യ വാരത്തില്‍ 5,527 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ മെയ് 8 നും 12 നും ഇടയില്‍ 7,750 കോടി രൂപയുടെ നിക്ഷേപം നടത്തി. മാര്‍ച്ചില്‍ 1,997.70 കോടി രൂപയുടെയും ഏപ്രിലില്‍ 5,711.80 കോടി രൂപയുടെയും അറ്റ വാങ്ങല്‍ എഫ്‌ഐഐകള്‍ നടത്തിയിരുന്നു.

അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ മെയ് 8 നും 12 നും ഇടയില്‍ 1,262 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. കഴിഞ്ഞവര്‍ഷം നവംബറിന് സമാനമാണ് നിലവിലെ സ്ഥിതി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. 2022 നവംബറില്‍ 36,239 കോടി രൂപയുടെ എഫ്‌ഐഐ വാങ്ങല്‍ നടന്നു.

മാത്രമല്ല 18,300 ലെവലിലാണ് കഴിഞ്ഞവര്‍ഷം നിഫ്റ്റിയുണ്ടായിരുന്നത്. 18300 ന് മുകളിലെത്തിച്ചതില്‍ വിദേശ നിക്ഷേപകര്‍ക്ക് വലിയ പങ്കുണ്ട്. മെയ് മാസത്തില്‍ ഇതുവരെ 13,000 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ നടത്തിയത്.

വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.

X
Top