ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കഴിഞ്ഞയാഴ്ചയിലെ അറ്റ വിദേശ നിക്ഷേപം 7750 കോടി രൂപ

ന്യൂഡല്‍ഹി: മെയ് ആദ്യ വാരത്തില്‍ 5,527 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ മെയ് 8 നും 12 നും ഇടയില്‍ 7,750 കോടി രൂപയുടെ നിക്ഷേപം നടത്തി. മാര്‍ച്ചില്‍ 1,997.70 കോടി രൂപയുടെയും ഏപ്രിലില്‍ 5,711.80 കോടി രൂപയുടെയും അറ്റ വാങ്ങല്‍ എഫ്‌ഐഐകള്‍ നടത്തിയിരുന്നു.

അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ മെയ് 8 നും 12 നും ഇടയില്‍ 1,262 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. കഴിഞ്ഞവര്‍ഷം നവംബറിന് സമാനമാണ് നിലവിലെ സ്ഥിതി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. 2022 നവംബറില്‍ 36,239 കോടി രൂപയുടെ എഫ്‌ഐഐ വാങ്ങല്‍ നടന്നു.

മാത്രമല്ല 18,300 ലെവലിലാണ് കഴിഞ്ഞവര്‍ഷം നിഫ്റ്റിയുണ്ടായിരുന്നത്. 18300 ന് മുകളിലെത്തിച്ചതില്‍ വിദേശ നിക്ഷേപകര്‍ക്ക് വലിയ പങ്കുണ്ട്. മെയ് മാസത്തില്‍ ഇതുവരെ 13,000 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ നടത്തിയത്.

വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.

X
Top