പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

രണ്ടാം പാദത്തിൽ എഫ്‌സി‌എല്ലിന്റെ മൊത്തം കുടിശ്ശിക 70 കോടി രൂപ

മുംബൈ: ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ, ലിസ്‌റ്റ് ചെയ്യാത്ത ഡെറ്റ് സെക്യൂരിറ്റികൾ തുടങ്ങിയവയിൽ നിന്നുള്ള വായ്‌പകളുടെ തിരിച്ചടവ്, പലിശ അടയ്ക്കൽ എന്നിവയിലുള്ള മൊത്തം കുടിശ്ശിക 70 കോടി രൂപയാണെന്ന് ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡ് (എഫ്‌സി‌എൽ) ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

കടക്കെണിയിലായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ എഫ്‌എംസിജി വിഭാഗമായ എഫ്‌സിഎൽ, സെപ്‌റ്റംബർ പാദത്തിൽ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള ലോണുകളിലും റിവോൾവിംഗ് സൗകര്യങ്ങളായ ക്യാഷ് ക്രെഡിറ്റിലും 18.14 കോടി രൂപ കുടിശ്ശിക വരുത്തി. കൂടാതെ ഈ പാദത്തിൽ എൻസിആർപിഎസ് കുടിശ്ശിക 51.85 കോടി രൂപയാണെന്ന് എഫ്‌സി‌എൽ അറിയിച്ചു.

ഹ്രസ്വകാല, ദീർഘകാല കടങ്ങൾ ഉൾപ്പെടെ 436.07 കോടി രൂപയാണ് ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡിന്റെ മൊത്തം സാമ്പത്തിക കടബാധ്യത. ഇതിൽ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള 253.90 കോടി രൂപയും എൻസിഡികളിൽ നിന്നും എൻസിആർപിഎസിൽ നിന്നുമുള്ള 182.17 കോടി രൂപയും ഉൾപ്പെടുന്നു.

എഫ്‌എംസിജി ഭക്ഷണവും സംസ്‌കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളും നിർമ്മിക്കുകയും ബ്രാൻഡിംഗ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ബിസിനസ്സിലാണ് എഫ്‌സിഎൽ ഏർപ്പെട്ടിരിക്കുന്നത്.

X
Top