എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവ് ചെയ്യലില്‍ കുതിച്ചുചാട്ടം

ആര്‍ബിഐ കണക്ക് പ്രകാരം, 2022 മെയ് മാസത്തെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 77 ദശലക്ഷമാണ്.2021 മെയ് മാസത്തേക്കാള്‍ 23 ശതമാനം കൂടുതലാണ് ഇത്. 2018 മെയ് മാസത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം കുതിപ്പ്.

ബാങ്ക്ബസാര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പ്രകാരം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രത്യേകിച്ച് കോ-ബ്രാന്‍ഡ് ചെയ്തവയ്ക്ക്, 2022, ബമ്പര്‍ വര്‍ഷമായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിഖ ഏകദേശം 8 കോടി രൂപയിലെത്തി. അഞ്ച് വര്‍ഷത്തില്‍ ഇരട്ടിയായാണ് കുടിശ്ശിക വര്‍ധിച്ചത്.

”ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവ് ചെയ്യല്‍ വര്‍ധിച്ചു. രസകരമെന്നു പറയട്ടെ, എടിഎം പണം പിന്‍വലിക്കല്‍ വലിയ തോതില്‍ കുറയുകയും ചെയ്തു.,” റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വിതരണത്തില്‍ 103 ശതമാനം വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

റിവാര്‍ഡ് കാര്‍ഡുകള്‍ 48 ശതമാനം വളരുകയും പ്രീമിയം കാര്‍ഡുകള്‍ പ്രിയങ്കരമായി തുടരുകയും ചെയ്തു. ഇതോടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചുള്ള ചെലവ് ചെയ്യല്‍ 3 മടങ്ങ് വര്‍ദ്ധിക്കുകയായിരുന്നു. ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധന കാര്‍ഡുകള്‍ 22 ശതമാനമാണ് കൂടിയത്.

പെട്രോള്‍ വില വര്‍ധിക്കുകയും ലോക്ഡൗണിന് ശേഷം ഓഫീസുകള്‍ വീണ്ടും തുറക്കുകയും ചെയ്തതാണ് കാരണം.

ഹോം ലോണ്‍ ട്രെന്‍ഡുകള്‍

ലോക്ക്ഡൗണിന്റെയും മഹാമാരിയുടെയും കാലഘട്ടത്തില്‍ വീടുകള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.ചെലവ് കുറഞ്ഞ വായ്പകളും സര്‍ക്കാര്‍ സബ്സിഡിയുമാണ് സഹായകരമായത്. പലിശ നിരക്കുകള്‍ വര്‍ധിച്ചിട്ടും 2022 ല്‍ ട്രെന്‍ഡ് തുടര്‍ന്നു.

മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഭവനവായ്പകള്‍ 8.4 ശതമാനം വര്‍ധിച്ചതായി ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നു. തൊട്ട് മുന്‍പുള്ള ആറ് മാസത്തെ അപേക്ഷിച്ച് വേഗത്തിലാണ് കുതിപ്പ്.

2022 ഡിസംബര്‍ 7ന് ആര്‍ബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ നിരക്ക് 6.25 ശതമാനമായി.

X
Top