ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചുജിഎസ്ടി നിരക്കുകളിലെ മാറ്റം സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കില്ല: ക്രിസില്‍ഡോളറിനെതിരെ 9 പൈസ ഉയര്‍ന്ന് രൂപഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തും

മൂന്നാം പ്രതിവാര നഷ്ടം കുറിച്ച് ഇക്വിറ്റി വിപണി

മുംബൈ: നിരക്ക് കുറയ്ക്കല്‍ സൂചനകളൊന്നും നല്‍കാത്ത ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പണനയം കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണികളെ തളര്‍ത്തി. കൂടതെ ക്യാഷ് റിസര്‍വ് അനുപാതം (സിആര്‍ആര്‍) വര്‍ദ്ധിപ്പിച്ചതും വിനയായി. ഇതോടെ സെന്‍സെക്‌സ് 0.60 ശതമാനം അഥവാ 398.6 പോയിന്റ് താഴ്ന്ന് 65322.65 ലെവലിലും നിഫ്റ്റി 50 0.45 ശതമാനം അഥവാ 88.7 പോയിന്റ് താഴ്ന്ന് 19428.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ഇത് തുടര്‍ച്ചയായ മൂന്നാം ആഴ്്ചയാണ് വിപണി ഇടിവ് നേരിടുന്നത്. ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക അരശതമാനം ഇടിവ് നേരിട്ടപ്പോള്‍ സ്‌മോള്‍ക്യാപ് 0.6 ശതമാനവും മിഡ്ക്യാപ് 1 ശതമാനവും നേട്ടമുണ്ടാക്കി. മേഖലകളില്‍ നിഫ്റ്റി മീഡിയ സൂചിക 7 ശതമാനവും പിഎസ്യു ബാങ്ക് സൂചിക 3 ശതമാനവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 1.2 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ബാങ്ക്, റിയാലിറ്റി എന്നിവ 1.5 ശതമാനം വീതവും നിഫ്റ്റി എഫ്എംസിജി 1 ശതമാനവും ഇടിവ് നേരിട്ടു.

X
Top