ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ഇപിഎഫ് പലിശ 8.15 ശതമാനമായി പുതുക്കി

ന്യൂഡല്ഹി: 2022-23 സാമ്പത്തിക വര്ഷം ഇപിഎഫ് വരിക്കാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും. ഇ.പി.എഫ്.ഒയുടെ ശുപാര്ശക്ക് ധനമന്ത്രാലയം അംഗീകാരം നല്കി.

ആറ് കോടിയോളംവരുന്ന വരിക്കാരുടെ അക്കൗണ്ടിലേയ്ക്ക് ഉടനെ പലിശ വരവുവെയ്ക്കും. കഴിഞ്ഞ മാര്ച്ചിലാണ് ഇപിഎഫ്ഒ ബോര്ഡ് യോഗം ചേര്ന്ന് 8.15 ശതമാനം പലിശ നല്കാന് സര്ക്കാരിനോട് ശുപാര്ശ ചെയ്തത്.

2020-21 സാമ്പത്തിക വര്ഷത്തെ ഇപിഎഫ് പലിശ 8.50 ശതമാനമായിരുന്നു. അടുത്തവര്ഷം പലിശ നിരക്ക് 8.10 ശതമാനമായാണ് കുറച്ചത്. 40 വര്ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.

അഞ്ച് ബേസിസ് പോയന്റിന്റെ വര്ധനവാണ് ഇത്തവണ വരുത്തിയത്.

X
Top