ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് പുറത്തുകടന്ന് ബിന്നി ബന്‍സാല്‍,ആക്‌സല്‍,ടൈഗര്‍ ഗ്ലോബല്‍ എന്നിവര്‍, നേടിയത് ബംപര്‍ വരുമാനം

ബെംഗളൂരു: സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍, കമ്പനിയുടെ ആദ്യകാല നിക്ഷേപകരായ ആക്‌സല്‍, യുഎസ് ആസ്ഥാനമായുള്ള ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്നിവര്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും പുറത്തുകടന്നു. ഇവര്‍ തങ്ങളുടെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍പന നടത്തുകയായിരുന്നു. 2008 ല്‍ ആക്‌സലിന് ഫ്‌ലിപ്പ്കാര്‍ട്ടില്‍ 20 ശതമാനത്തിലധികം പങ്കാളിത്തമാണുണ്ടായിരുന്നത്.

2018 ല്‍ വാള്‍മാര്‍ട്ട്, സ്വന്തമാക്കുന്നതിന് മുന്‍പ് ആക്‌സല്‍ നിക്ഷേപം 6 ശതമാനമാക്കി കുറച്ചു.പിന്നീട് 1.1 ശതമാനം ഓഹരി നിലനിര്‍ത്തിയെങ്കിലും ഇപ്പോള്‍ അത് പൂര്‍ണ്ണമായും വിറ്റൊഴിഞ്ഞു. ഇത് വഴി ഏകദേശം 1.5-2 ബില്യണ്‍ ഡോളര്‍ സഞ്ചിത വരുമാനമാണ് ആക്‌സല്‍ നേടിയത്.

സമാനമായി, ടൈഗര്‍ ഗ്ലോബലിനും ന്യൂനപക്ഷ ഓഹരികളാണുണ്ടായിരുന്നത്.
ഇപ്പോള്‍ ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ നേട്ടത്തോടെയാണ് ആഗോള നിക്ഷേപ സ്ഥാപനം ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും പുറത്തുകടന്നത്. ശേഷിക്കുന്ന ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍പന നടത്തിയതോടെ ഏകദേശം 1-1.15 ബില്യണ്‍ ഡോളര്‍ സമ്പാദിക്കാന്‍ ബിന്നി ബന്‍സാലിനും സാധിച്ചു.

മറ്റൊരു സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ 2018 ല്‍ തന്നെ തന്റെ മുഴുവന്‍ ഓഹരികളും വാള്‍മാര്‍ട്ടിന് വിറ്റിരുന്നു.

X
Top