ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

സംസ്ഥാനത്ത് വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും

കൊച്ചി: സംസ്ഥാനത്ത് 240 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപഭോഗമുള്ളവർക്ക് നല്‍കുന്ന സബ്സിഡി നിലച്ചേക്കും. ഈ വിഭാഗത്തിലെ 65 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് രണ്ടുമാസം കൂടുമ്പോള്‍ ബില്ലില്‍ ലഭിക്കുന്ന 148 രൂപയുടെ ഇളവാണ് ഇല്ലാതാവുക.

ഉപഭോക്താക്കളില്‍നിന്ന് പിരിച്ചെടുക്കുന്ന ഇലക്‌ട്രിസിറ്റി ഡ്യൂട്ടി തുകയില്‍നിന്നാണ് സബ്സിഡിക്ക് തുക കെഎസ്‌ഇബി കണ്ടെത്തുന്നത്. ഇതുസംബന്ധിച്ച്‌ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഉടൻ തീർപ്പാകുമ്പോള്‍ ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുക സംസ്ഥാനസർക്കാരിലേക്ക് അടയ്ക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2012-ല്‍ നിരക്ക് ഉയർത്തിയപ്പോള്‍ കുറഞ്ഞ ഉപഭോഗമുള്ളവർക്ക് ഈ നിരക്കു വർധന ബാധിക്കാതിരിക്കാനാണ് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചത്. ഇതിന് പ്രതിവർഷം 303 കോടിരൂപ വേണം.

വൈദ്യുതിബോർഡ് 2013-ല്‍ കമ്പനിയായി മാറിയപ്പോള്‍, സർക്കാരില്‍നിന്ന് സ്വത്തുക്കള്‍ കമ്പനിയിലേക്കു മാറ്റാൻ ധാരണയുണ്ടാക്കി. പെൻഷൻ നല്‍കുന്നതിനായി മാസ്റ്റർ ട്രസ്റ്റിലേക്ക് ഫണ്ട് നിക്ഷേപിക്കാനും സർക്കാരും ബോർഡും ജീവനക്കാരുടെ സംഘടനകളും ചേർന്ന് ത്രികക്ഷികരാറില്‍ ഒപ്പുവെച്ചിരുന്നു.

ഇതുപ്രകാരം ട്രസ്റ്റിനുണ്ടാകുന്ന പെൻഷൻ ബാധ്യതയുടെ 65.4 ശതമാനം വൈദ്യുതിബോർഡും 34.6 ശതമാനം സർക്കാരും ഏറ്റെടുക്കണം. 10 വർഷത്തേക്ക് സർക്കാർ വിഹിതം സർക്കാരിനുവേണ്ടി കെഎസ്‌ഇബി സ്വരൂപിക്കുന്ന ഡ്യൂട്ടിയില്‍നിന്ന് നല്‍കാൻ തീരുമാനിച്ചു.

കാലാവധി പൂർത്തിയായതോടെ 2023 നവംബർ ഒന്നിന് ഇലക്‌ട്രിസിറ്റി ഡ്യൂട്ടി സർക്കാരിലേക്ക് അടയ്ക്കാൻ ഉത്തരവിറങ്ങി. മാസ്റ്റർ ട്രസ്റ്റിലേക്ക് ഫണ്ട് നല്‍കുന്നതിനുള്ള ത്രികക്ഷികരാറിലെ 6(9) വകുപ്പുകൂടി റദ്ദുചെയ്തു.

പെൻഷനെ ബാധിക്കുന്ന വകുപ്പ് റദ്ദാക്കിയതിനെതിരേ കെഎസ്‌ഇബി പെൻഷനേഴ്സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു. ഡ്യൂട്ടി സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയായി പിരിക്കുന്ന തുക സർക്കാരിലേക്ക് അടയ്ക്കാതെ കെഎസ്‌ഇബിതന്നെ സൂക്ഷിച്ചു.

കേസ് പ്രതികൂലമാകുമെന്ന് കണ്ടതോടെ ജൂലായില്‍ പെൻഷനെ ബാധിക്കുന്ന വകുപ്പുകള്‍ പുനഃസ്ഥാപിച്ച്‌ സംസ്ഥാനസർക്കാർ ഉത്തരവിട്ടു. ഇതോടെ കേസിന്റെ നിലനില്‍പ്പുതന്നെ ഇല്ലാതാകും.

X
Top