നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ക്രിപ്‌റ്റോ തട്ടിപ്പ്: 1,144 കോടി രൂപയുടെ  വരുമാനം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി / വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 1,144 കോടി രൂപയുടെ വരുമാനം പിടിച്ചെടുത്തു. 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി തിങ്കളാഴ്ച അറിയിച്ചതാണിത്.

കൂടാതെ, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, 1999 (ഫെമ) പ്രകാരം 270.18 കോടി രൂപയുടെ ആസ്തികള്‍  പിടിച്ചെടുക്കുകയും 2,790.74 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് സാന്‍മൈ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും  അതിന്റെ ഡയറക്ടര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചാണ് സാന്‍മൈ ലാബ്‌സ്.

വെര്‍ച്വല്‍ ആസ്തികളിലെ  അജ്ഞാതത്വം കുറ്റവാളികള്‍ക്ക് സഹായകരമാകുന്നതായി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിക്കുന്നു. ക്രിപ്‌റ്റോകറന്‍സി / വെര്‍ച്വല്‍ ഡിജിറ്റല്‍ കറന്‍സി തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ടെന്നും കുറച്ച് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ കള്ളപ്പണം വെളുപ്പിക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) 2002 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇഡി നടപടി സ്വീകരിക്കുന്നത്.

 ഇതുവരെ, 1,144.47 കോടി രൂപയുടെ (ഏകദേശം) കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം കണ്ടുകെട്ടുകയോ പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. 20 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ, ഈ കേസുകളില്‍ 2 അനുബന്ധ പിസികള്‍ ഉള്‍പ്പെടെ 12 പ്രോസിക്യൂഷന്‍ പരാതികള്‍ (പിസി) പിഎംഎല്‍എയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

X
Top