എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ അക്കൗണ്ടുകളിലെ 370 കോടി ഇഡി മരവിപ്പിച്ചു

രു മാസത്തിനിടെ രണ്ടാമത്തെ ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ ഇ.ഡിയുടെ നടപടി. ബാങ്ക് അക്കൗണ്ടുകളിലെ 370 കോടി രൂപയാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്.
വായ്പ ആപ്പുകള്ക്ക് നേതൃത്വം നല്കുന്ന കമ്പനികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് എക്സ്ചേഞ്ചിന്റെ ബാങ്ക് അക്കൗണ്ടുകളിലെ തുക മരവിപ്പിച്ചത്. അതേസമയം, എക്സ്ചേഞ്ചിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീര്എക്സിന്റെ ഉടമസ്ഥതയിലുള്ള സാന്മൈ ലാബ്സിന്റെ ഡയറക്ടര്മാരിലൊരാളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയ ഇ.ഡി ബാങ്ക് അക്കൗണ്ടുകളിലുള്ള 64.67 കോടി രൂപ മരവിപ്പിക്കാന് നേരത്തെ ഉത്തരവിട്ടിരുന്നു.
ലോണ് ആപ്പുകളുമായി ബന്ധപ്പെട്ട് നടന്ന 1000 കോടി രൂപയുടെ കള്ളപ്പണ ഇപാടുകള് അന്വേഷിക്കുന്നതിന്റെ ഭാഗമായി പത്തോളം കിപ്റ്റോ എക്സ്ചേഞ്ചുകള് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്ട്ടുകള്.

അതേസമയം, കെവൈസി നിബന്ധനകള് പാലിച്ചുകൊണ്ടാണ് പ്രവര്ത്തനമെന്നും നിയമവിരുദ്ധ പ്രവര്ത്തനങ്ങള് പ്രോത്സാഹിപ്പിക്കില്ലെന്നും വസീര്എക്സ് പ്രതിനിധി അറിയിച്ചു.
പണം നല്കുന്നതിനും സ്വീകരിക്കുന്നതിനും ഫിന്ടെക് സ്ഥാപനങ്ങളുമായി വായ്പ ആപ്പുകള് സഹകരിച്ചിരുന്നുവെന്നും സമാഹരിച്ച ലാഭവും മറ്റും ക്രിപ്റ്റോ ഇടപാടുകളിലൂടെ രാജ്യത്തിന് പുറത്തേയ്ക്ക് മാറ്റിയെന്നുമാണ് പ്രധാന ആരോപണം.

X
Top