Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

സസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

ന്യൂഡൽഹി: ക്രൂഡ് പാം, ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ എന്നിവയുടെ കസ്റ്റംസ് തീരുവ യഥാക്രമം 20 ശതമാനമായും 32.5 ശതമാനമായും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ നടപടി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

ധനമന്ത്രാലയ വിജ്ഞാപനമനുസരിച്ച്, ക്രൂഡ് പാം, സോയാബീന്‍, സൂര്യകാന്തി വിത്ത് എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പൂജ്യത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തി.

ശുദ്ധീകരിച്ച പാം, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 32.5 ശതമാനമായി ഉയര്‍ത്തി.

ഈ അസംസ്‌കൃത എണ്ണകളുടെയും ശുദ്ധീകരിച്ച എണ്ണകളുടെയും തീരുവ യഥാക്രമം 5.5 ശതമാനത്തില്‍ നിന്ന് 27.5 ശതമാനമായും 13.75 ശതമാനത്തി ല്‍ നിന്ന് 35.75 ശതമാനമായും വര്‍ധിക്കും.

‘ഇവ സോയ, എണ്ണക്കുരു കര്‍ഷകര്‍ക്ക് വലിയ പിന്തുണയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഈ എണ്ണ വിത്തുകളുടെ ഗണ്യമായ ഉല്‍പാദനം കാരണം വലിയ നേട്ടമുണ്ടാകും,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ട് വര്‍ഷമായി തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഫലപ്രദമായ മാനേജ്മെന്റ് കാരണമാണ് ഈ നടപടികള്‍ സാധ്യമായതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

വിപണി വികാരങ്ങളെ ബാധിക്കാതെ സോയ കര്‍ഷകരെ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ വളരെ മികച്ച നീക്കങ്ങളാണിവ,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും പുറമെ ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവയാണ് മറ്റ് പ്രധാന എണ്ണക്കുരു ഉത്പാദക സംസ്ഥാനങ്ങള്‍.

X
Top