Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ച് ഡിപിഐഐടി, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ നവീകരിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി:  കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) ഐടിസി, ഫ്‌ലിപ്കാര്‍ട്ട്, മെര്‍സിഡസ്-ബെന്‍സ്, ബോട്ട് , ഹീറോ മോട്ടോ കോര്‍പ്, എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, സെപ്‌റ്റോ, കോടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, പേടിഎം, വാള്‍മാര്‍ട്ട്, അതര്‍ എനര്‍ജി തുടങ്ങിയവ ഉള്‍പ്പടെ 50 കമ്പനികളുമായി വ്യാവസായിക സൗഹൃദ കരാറില്‍ ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനും, നിര്‍മ്മാണ മേഖലയില്‍ നവോത്ഥാനത്തിന് വഴിയൊരുക്കാനും ഈ കമ്പനികള്‍ ഡിപിഐഐടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, മാര്‍ക്കറ്റ് ആക്‌സസ്, ടെക്‌നോളജി മാനേജ്‌മെന്റ്, ഫണ്ടിംഗ് തുടങ്ങിയവ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി ‘മാനുഫാക്ചറിംഗ് ഇന്‍ക്യൂബേറ്റര്‍’ സ്ഥാപിക്കുകയും, ഉത്പാദന പരീക്ഷണങ്ങള്‍ നടത്താന്‍ സൗകര്യങ്ങള്‍ നല്‍കുകയും, ഡിസൈന്‍ സെന്ററുകള്‍ വഴി ഉത്പന്ന വികസനത്തിന് പിന്തുണ നല്‍കുകയും ചെയ്യും. കൂടാതെ മാര്‍ക്കറ്റ് പ്രവേശനം, ടെക്‌നോളജി കൈമാറ്റം, നിക്ഷേപ സാധ്യതകള്‍ എന്നിവയ്ക്കും പങ്കാളിത്തം വഴിയൊരുക്കും.

വിവിധ കോര്‍പ്പറേറ്റുകള്‍, വ്യവസായ സംഘടനകള്‍, സ്റ്റാര്‍ട്ടപ്പ് വിദഗ്ധര്‍, യൂണികോണ്‍ കമ്പനികള്‍ എന്നിവരുമായി മന്ത്രാലയം ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി പദ്ധതിയുടെ പ്രധാന്യം ബോധിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി ശക്തിപ്പെടുത്താനും, നിര്‍മ്മാണ മേഖലയില്‍ നവോത്ഥാനത്തിന് പ്രചോദനം നല്‍കാനും സര്‍ക്കാര്‍ നടത്തുന്ന വലിയ ശ്രമത്തിന്റെ ഭാഗമാണ് പദ്ധതി. ഇത് രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് വലിയ പിന്തുണ നല്‍കും.

X
Top