Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഡിപി വേള്‍ഡ് മിഡില്‍ ഈസ്റ്റിലേക്ക് പുതിയ പ്രതിവാര സര്‍വീസ് ആരംഭിച്ചു

കൊച്ചി: ഇന്ത്യയും മിഡില്‍ ഈസ്റ്റും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഡിപി വേള്‍ഡ് കൊച്ചിയിലെ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനില്‍ നിന്നും പുതിയ പ്രതിവാര സര്‍വീസ് ആരംഭിച്ചു.

യൂണിഫീഡര്‍ ഗ്രൂപ്പ് ആരംഭിക്കുന്ന പുതിയ 2407 ടിഇയു ശേഷിയുള്ള സര്‍വീസിലൂടെ മിഡില്‍ ഈസ്റ്റും കൊച്ചിയും തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിക്കും.

പുതിയ സര്‍വീസ് ചെന്നൈ, കൃഷ്ണപട്ടണം, വിശാഖപട്ടണം, തൂത്തുക്കുടി, കണ്ട്‌ല, കറാച്ചി, ജബല്‍ അലി എന്നീ തുറമുഖങ്ങളിലൂടെ പരിധിയില്ലാത്ത കണക്റ്റിവിറ്റി പ്രദാനം ചെയ്യും. 2407 ടിഇയു ശേഷിയുള്ള കപ്പല്‍ യാത്രാ സമയം ചുരുക്കുകയും പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം വ്യാപാരങ്ങളെ ആഗോള മാര്‍ക്കറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യും.

മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റിയും മിഡില്‍ ഈസ്റ്റിലേക്കുള്ള നാലാമത്തെ ഡയറക്ട് സര്‍വീസുമായ പിഐസി 2 സേവനവും, ഡിപി വേള്‍ഡ് കൊച്ചിയെ തടസ്സങ്ങളില്ലാത്ത ഗതാഗതത്തിനുള്ള ഗേറ്റ് വേ ആയി നിലകൊള്ളുന്നതിനൊപ്പം ചരക്കുകളുടെ ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും കൂടുതല്‍ വ്യാപാര കാര്യക്ഷമത സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ഡിപി വേള്‍ഡ് കൊച്ചി സിഇഒ പ്രവീണ്‍ ജോസഫ് പറഞ്ഞു.

ഇന്ത്യയിലും പുറത്തും വ്യാപാരത്തിന്റെയും ലോജിസ്റ്റിക്‌സിന്റെയും ഭാവി രൂപപ്പെടുത്തുന്നതിലേക്ക് ഡിപി വേള്‍ഡ് കൊച്ചി ഗണ്യമായ മുന്നേറ്റം നടത്തുകയാണെന്നും പ്രവീണ്‍ ജോസഫ് പറഞ്ഞു.

ഫെബ്രുവരി 2022നകം പോസ്റ്റ് പരാമാക്‌സ് കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കാനായി പോര്‍ട്ട് ടെര്‍മിനലിന് സാധിച്ചു.

2011ല്‍ പ്രവര്‍ത്തനം ആരംഭി്ച്ചതിന് ശേഷം ആറ് മില്യണ്‍ ടിഇയു വിജയകരമായി കൈകാര്യം ചെയ്തത് സുപ്രധാന ചുവടുവെപ്പായി മാറി.

X
Top