കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ദുര്‍ബലമായ നാലാംപാദ പ്രകടനം സ്വാധീനിച്ചില്ല, ഡിവിസ് ലാബ്‌സ് ഓഹരി ഉയര്‍ന്നു, വാങ്ങല്‍ റേറ്റിംഗുമായി ജെഫറീസ്

ന്യൂഡല്‍ഹി: ത്രൈമാസ ഫലങ്ങളോട് നിക്ഷേപകര്‍ അനുകൂലമായി പ്രതികരിച്ചതിനാല്‍ ഡിവിസ് ലാബ്‌സ് ഓഹരി തിങ്കളാഴ്ച ഉയര്‍ന്നു. 5.38 ശതമാനം ഉയര്‍ന്ന് 3265 രൂപയിലായിരുന്നു ക്ലോസിംഗ്. ദുര്‍ബലമായ മൂന്നാംപാദ ഫലങ്ങളാണ് പുറപ്പെടുവിച്ചതെങ്കിലും ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് ഓഹരിയില്‍ ബുള്ളിഷാണ്.

3610 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ കമ്പനി മികച്ച വരുമാനം വീണ്ടെടുക്കുമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു.കുറഞ്ഞ ചെലവുകള്‍ കാരണമുള്ള എബിറ്റ വളര്‍ച്ച, 2024-25 സാമ്പത്തികവര്‍ഷങ്ങളില്‍ 4 ശതമാനം/13 ശതമാനം വരുമാന വളര്‍ച്ച എന്നിവയും പ്രതീക്ഷിക്കുന്നു.

അതേസമയം മോതിലാല്‍ ഓസ്വാള്‍ ഓഹരിയ്ക്ക് 2900 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗും കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് വില്‍പന റേറ്റിംഗുമാണ് നല്‍കുന്നത്.321 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 64 ശതമാനം കുറവാണിത്.

വരുമാനം 22.5 ശതമാനം കുറഞ്ഞ് 1951 കോടി രൂപയായി. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 5 ശതമാനവും വരുമാനം 14.2 ശതമാനവും ഉയര്‍ന്നു. ടോപ്പ് ലൈനിലെ ഇടിവും മോശം പ്രവര്‍ത്തന മികവുമാണ് പ്രകടനത്തെ ബാധിച്ചത്.

കോവിഡ് -19 മരുന്നായ മോള്‍നുപിരാവിറിന്റെ വില്‍പ്പന പൂജ്യമായതാണ് വരുമാന ഇടിവിന് കാരണം.മോള്‍നുപിരാവിറിന്റെ വില്‍പ്പനയില്‍ നിന്ന് കമ്പനി കഴിഞ്ഞ വര്‍ഷം 95 ദശലക്ഷം ഡോളര്‍ വരുമാനം നേടിയിരുന്നു. മെര്‍ക്കുമായുള്ള എക്സ്‌ക്ലൂസീവ് കരാര്‍ പ്രകാരമാണിത്.

എബിറ്റ 56 ശതമാനം താഴ്ന്ന് 488 കോടി രൂപയായപ്പോള്‍ ചെലവ് 1495 കോടി രൂപയില്‍ നിന്നും 1550 കോടി രൂപയായി വര്‍ദ്ധിച്ചു. മൊത്തം 2023 സാമ്പത്തികവര്‍ഷത്തില്‍ 1823 കോടി രൂപയാണ് അറ്റാദായം.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38.4 ശതമാനം ഇടിവ്. വരുമാനം 13 ശതമാനം താഴ്ന്ന് 7768 കോടി രൂപയായി. 30 രൂപ ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

X
Top