എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ദിവ്ഗി ടോര്‍ക്ക്ട്രാന്‍സ്ഫര്‍ സിസ്റ്റംസ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: വാഹന ഉപകരണ നിര്‍മ്മാതാക്കളായ ദിവ്ഗി ടോര്‍ക്ക്ട്രാന്‍സ്ഫര്‍ സിസ്റ്റംസ്, പ്രാഥമിക പബ്ലിക് ഓഫറിംഗി (ഐപിഒ) നായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചു. 200 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 3.15 മില്ല്യണ്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലു (ഒഎഫ്എസ്) മാണ് ഐപിഒ. ഒമാന്‍ ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് II, എന്‍ആര്‍ജെഎന്‍ ഫാമിലി ട്രസ്റ്റ്, ഭരത് ഭാല്‍ചന്ദ്ര ദിവ്ഗി എന്നിവര്‍ യഥാക്രമം 1.75 ദശലക്ഷം, 1.15 ദശലക്ഷം, 49,430 ഓഹരികള്‍ ഒഎഫ്എസ് വഴി വിറ്റഴിക്കും.

ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക മൂലധന ചെലവുകള്‍ക്കായി വിനിയോഗിക്കുമെന്ന് കമ്പനി ഡിആര്‍എച്ച്പിയില്‍ പറയുന്നു. ഇലക്ട്രിക് വാഹന പ്രക്ഷേപണത്തിന് ആവശ്യമായ ഗിയറുകളും ഘടകങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാന്‍ കമ്പനി പദ്ധതിയിടുന്നു. ഇത് ഡിമാന്‍ഡ് നിറവേറ്റുന്നതിനും ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും കമ്പനി പറഞ്ഞു.

പൂനെയില്‍ 10 ഏക്കര്‍ സ്ഥലം വാങ്ങുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കമ്പനിക്ക് മൂന്ന് നിര്‍മ്മാണ കേന്ദ്രങ്ങളാണുള്ളത്.ഒന്ന് കര്‍ണാടകയിലും രണ്ടെണ്ണം മഹാരാഷ്ട്രയിലും.

ഇംഗ വെഞ്ചേഴ്‌സും ഇക്വിറസ് ക്യാപിറ്റലുമാണ് ഐപിഒ നടപടികള്‍ പൂര്‍ത്തീകരിക്കുക. വാഹന നിര്‍മ്മാതാക്കള്‍ക്ക് കേസ് സംവിധാനങ്ങള്‍ വിതരണം ചെയ്യുന്ന മുന്‍നിര കമ്പനിയാണ് ദിവ്ഗി ടോര്‍ക്ക്. ഏറ്റവും കൂടുതല്‍ കേസ് സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നത് കമ്പനിയാണ്.

ജാപ്പനീസ് ഓട്ടോമോട്ടീവ് വിതരണ ശൃംഖലയായ ബോര്‍ഗ്വാര്‍ണര്‍, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ രണ്ട് പതിറ്റാണ്ടിലേറെയായി ദിവ്ഗി ടോര്‍ക്കിന്റെ ക്ലൈയ്ന്റുകളാണ്. 2022 സാമ്പത്തികവര്‍ഷത്തില്‍ 233.78 കോടി രൂപ വരുമാനം നേടാനായി. മുന്‍വര്‍ഷം ഇത് 186.58 കോടി രൂപ മാത്രമായായിരുന്നു.

അറ്റാദായം 51.90 കോടി രൂപയായി ഉയര്‍ന്നു. ഇബിറ്റ 51.90 കോടി രൂപയില്‍ നിന്നും 65.61 കോടി രൂപയാക്കി മെച്ചപ്പെടുത്തി.

X
Top