രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

പ്രത്യക്ഷ നികുതി വരുമാനം 11.18 ശതമാനമുയര്‍ന്ന് 3.80 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: പ്രത്യക്ഷ നികുതി പിരിവ്, നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ 17 വരെ 11.18 ശതമാനം വര്‍ധിച്ച് 3,79,760 കോടി രൂപയായി.ടിഡിഎസ്(ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ്), കോര്‍പ്പറേറ്റ് അഡ്വാന്‍സ് നികുതി എന്നിവയുടെ ആരോഗ്യകരമായ വര്‍ധനവാണ് മൊത്തം നികുതി വര്‍ധിപ്പിച്ചത്. റീഫണ്ടുകള്‍ കിഴിച്ചുള്ള, അറ്റ പ്രത്യക്ഷ നികുതി വരവ് 4,19,338 കോടി രൂപയാണ്.

ഇതില്‍ കോര്‍പറേറ്റ് നികുതി (സിഐടി) 1,87,311 കോടി രൂപയും വ്യക്തിഗത ആദായ നികുതി (പിഐടി) 231391 കോടി രൂപയുമായി. സ്രോതസില്‍ നിന്നുള്ള നികുതി കുറച്ചത് 271849 കോടി രൂപ. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഡ്വാന്‍സ് ടാക്‌സ് പിരിവ് ജൂണ്‍ 17 വരെ 1,16,776 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13.70 ശതമാനം വളര്‍ച്ച. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 208 അനുസരിച്ച്, ഒരു വര്‍ഷത്തെ എസ്റ്റിമേറ്റ് നികുതി ബാധ്യത 10,000 രൂപയോ അതില്‍ കൂടുതലോ ഉള്ളവര്‍, നികുതി ‘അഡ്വാന്‍സ് ടാക്‌സ്’ രൂപത്തില്‍ മുന്‍കൂറായി അടയ്ക്കണം. മാര്‍ച്ച് 31 വരെ അടയ്ക്കുന്ന ഏതൊരു നികുതിയും അഡ്വാന്‍സ് ടാക്‌സായി കണക്കാക്കും.

X
Top