ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഡിഐഐ ഇക്വിറ്റി നിക്ഷേപം ശക്തമായി

മുംബൈ: ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 2025 ല്‍ ഇതുവരെ 5 ലക്ഷം കോടി രൂപ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. എന്‍എസ്ഇയുടെ താല്‍ക്കാലിക ഡാറ്റ പ്രകാരം മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്കുകള്‍, ഇന്‍ഷൂറര്‍മാര്‍, മറ്റ് പ്രാദേശിക സ്ഥാപനങ്ങള്‍ എന്നിവ 5.13 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികളാണ് നടപ്പ് വര്‍ഷത്തില്‍ വാങ്ങിയത്.

അതേസമയം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഓഹരി വിറ്റഴിക്കല്‍ തുടരുകയാണ്. നടപ്പ് വര്‍ഷത്തില്‍ 1.6 ലക്ഷം കോടി രൂപ പിന്‍വലിച്ച അവര്‍ കഴിഞ്ഞവര്‍ഷം 1.21 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ഡിഐഐ 2024 ല്‍ 5.25 ലക്ഷം കോടി രൂപയുടേയും 2023 ല്‍ 1.81 ലക്ഷം കോടി രൂപയുടേയും ഓഹരികളാണ് വാങ്ങിയത്.

ഡിഐഐ വാങ്ങലിന് വലിയ തോതില്‍ വിപണിയെ തുണയ്ക്കാനായില്ല. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 30 ശതമാനം ബിഎസ്ഇ 500 ഓഹരികള്‍ മാത്രമാണ് പോസിറ്റീവ് റിട്ടേണ്‍സ് നല്‍കിയത്. 2025 ല്‍ ഇതുവരെ സെന്‍സെക്‌സ് 2.1 ശതമാനവും നിഫ്റ്റി 3.1 ശതമാനവും ഉയര്‍ന്നു.

വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ ഇത് വഴി സാധിച്ചു.

X
Top