ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ഡിഐഐ ഓഗസ്റ്റ് മാസത്തില്‍ വാങ്ങിയത് 55795.28 കോടി രൂപയുടെ ഓഹരികള്‍, എഫ്‌ഐഐ വില്‍പന തുടരുന്നു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 10,172.64 കോടി രൂപ പിന്‍വലിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) തുടര്‍ച്ചയായ 17-ാമത്തെ ആഴ്ചയും അറ്റ നിക്ഷേപകരായി. 1899.76 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച അവര്‍ വാങ്ങിയത്.

ഓഗസ്റ്റില്‍ ഇതുവരെ എഫ്‌ഐഐ 24191.51 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തിയപ്പോള്‍ ഡിഐഐ 55795.28 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ബിഎസ്ഇ സെന്‍സെക്സ് 739.87 പോയിന്റ് അഥവാ 0.92 ശതമാനമുയര്‍ന്ന് 80597.66 ലെവലിലും നിഫ്റ്റി50 268 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്ന് 24631.30 ലെവലിലുമാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്.

ബിഎസ്ഇ ലാര്‍ജ്ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തിലും ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.4 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

X
Top