ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്നു; ഒരു വർഷം 2,330 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ

ന്യൂഡൽഹി: മിഠായി വാങ്ങിയാൽ പോലും പണം കൊടുക്കാൻ ക്യു ആർ കോഡ് തിരയുന്ന നമ്മുടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പണമിടപാടിന്റെ കാര്യത്തിലും ഡിജിറ്റൽ ട്രെൻഡിന് കാരണം യുപിഐ എന്ന യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ് തന്നെയാണ്.

2023-24 സാമ്പത്തിക വർഷത്തിൽ നടന്ന മൊത്തം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളുടെ 70 ശതമാനവും യുപിഐ വഴിയായിരുന്നു. ആ കണക്ക് അത്ര ചെറിയ കണക്കായി ആരും കാണേണ്ട. 2021-22 സാമ്പത്തിക വർഷത്തിൽ 4,597 കോടി UPI ഇടപാടുകളാണ് നടന്നിരുന്നത്.

കോവിഡ് വൈറസിനെ പേടിച്ച് നോട്ടുകൾ കഴിവതും കൈകൊണ്ട് തൊടാതിരിക്കാൻ നമ്മൾ ശീലിച്ചു കഴിഞ്ഞ കാലമായിരുന്നു അത്. ആ വളർച്ച 2023-24 സാമ്പത്തിക വർഷമായപ്പോഴേക്കും 13,116 കോടിയായാണ് വളർന്നത്. യുപി ഐ ക്ക് മാത്രമല്ല, പോസ് മെഷീനുകളക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങളിലും ഈ വളർച്ച പ്രകടമാണ്.

2024-25 സാമ്പത്തിക വർഷത്തിൽ ജനുവരി വരെ ആകെ 2,330 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകളാണ് നടന്നത്. എണ്ണത്തിൽ പറഞ്ഞാൽ 18,120 കോടി ഇടപാടുകൾ. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 8,839 കോടി ഇടപാടുകൾ ആയിരുന്നു.

ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലേതാണ് കണക്കുകൾ.

X
Top