വിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം

ജൂലൈയില്‍ ഭക്ഷ്യവില കയറ്റമുണ്ടാകുമെന്ന് ഡോയിച്ചെ ബാങ്ക്

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ കുറഞ്ഞെങ്കിലും പണപ്പെരുപ്പത്തിനെതിരായ നടപടികള്‍ തുടരേണ്ടി വരുമെന്ന് ഡോയിച്ച ബാങ്ക്. മണ്‍സൂണ്‍ വൈകിയതാണ് പണപ്പെരുപ്പം ഉയര്‍ത്തുക. ദുര്‍ബലമായ മണ്‍സൂണ്‍, ഭക്ഷ്യവിലകയറ്റമുണ്ടാക്കും.

2024 സാമ്പത്തികവര്‍ഷത്തില്‍ പണപ്പെരുപ്പം 5.2 ശതമാനമാകുമെന്നും ബാങ്ക് പറഞ്ഞു.റിസര്‍വ് ബാങ്കിന്റെ അനുമാന പ്രകാരം 2024 ലെ പണപ്പെരുപ്പം 5.1 ശതമാനമാണ്. മണ്‍സൂണ്‍ തുടക്കത്തില്‍ 53 ശതമാനം കുറവാണെന്ന് ജര്‍മ്മന്‍ ബ്രോക്കറേജ് സ്ഥാപനം നിരീക്ഷിക്കുന്നു.

ഇതോടെ ജൂലൈയില്‍ ഭക്ഷ്യവില ഉയരും. അതുകൊണ്ടുതന്നെ പണപ്പെരുപ്പത്തിനെതിരായ യുദ്ധത്തില്‍ അലംഭാവത്തിന് സ്ഥാനമില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാതിരിക്കുകയും ഭാഗ്യവാന്മാരാകുകയും ചെയ്താല്‍ മാത്രമേ പണപ്പെരുപ്പം 5 ശതമാനമോ അതില്‍ താഴെയോ ആകാനുള്ള സാധ്യതയുള്ളൂ.

അതുകൊണ്ടുതന്നെ ജൂലൈ മാസം നിര്‍ണ്ണായകമാണ്. 2009 ലും 2014 ലും സമാന അവസ്ഥ സംജാതമായിട്ടുണ്ടെന്ന് ബാങ്ക് പറഞ്ഞു. ആ വര്‍ഷങ്ങളില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് ജൂലൈയില്‍ വിലകയറ്റമുണ്ടായി.

X
Top