എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

വിപണിയിലെ ഡെലിവറി വോള്യത്തില്‍ 66% വര്‍ധന

മുംബൈ: ഓഹരി വിപണിയിലെ കുതിപ്പിനെ തുടര്‍ന്ന്‌ ഡെലിവറി വോള്യത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടായത്‌. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വന്‍വിജയത്തെ തുടര്‍ന്നുള്ള വിപണിയിലെ കുതിപ്പ്‌ നിക്ഷേപ താല്‍പ്പര്യം വര്‍ധിതമായ തോതില്‍ ഉയരുന്നതിനാണ്‌ വഴിവെച്ചത്‌.

കഴിഞ്ഞ മൂന്ന്‌ വ്യാപാര ദിനങ്ങളിലെ നിഫ്‌റ്റിയിലെ 50 ഓഹരികളിലുണ്ടായ ഡെലിവറി വോള്യം ശരാശരി പ്രതിദിനം 18,000 കോടി രൂപയാണ്‌. 66 ശതമാനം വര്‍ധനയാണ്‌ ഡെലിവറി വോള്യത്തില്‍ ഉണ്ടായത്‌. നവംബറില്‍ 10,844 കോടി രൂപയും ഒക്‌ടോബറില്‍ 11,265 കോടി രൂപയുമായിരുന്നു ഡെലിവറി വോള്യം.

ഒരു ദിവസം മൊത്തം വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികളില്‍ നിന്നും വാങ്ങുന്നയാള്‍ക്ക്‌ മൊത്തം ഡെലിവറി ചെയ്യപ്പെടുന്ന ഓഹരികളുടെ എണ്ണമാണ്‌ ഡെലിവറി വോള്യം.

ഓഹരി വിപണിയിലെ നിക്ഷേപകരുടെ താല്‍പ്പര്യം വിലയിരുത്തുന്നതിനുള്ള ഒരു മാനദണ്‌ഡമാണ്‌ ഡെലിവറി വോള്യം. ഡെലിവറി വോള്യം ഉയരുമ്പോള്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കുന്നുവെന്നാണ്‌ മനസിലാക്കേണ്ടത്‌.

ലാര്‍ജ്‌കാപ്‌ ഓഹരികലുടെ ഡെലിവറി വോള്യത്തില്‍ ഗണ്യമായ ഉയര്‍ച്ചയാണുണ്ടായത്‌. ഡിസംബറില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഡെലിവറി വോള്യത്തില്‍ 70 ശതമാനം വര്‍ധനയാണുണ്ടായത്‌. 2254 കോടി രൂപയാണ്‌ ശരാശരി ഡെലിവറി വോള്യം. ഇത്‌ മുന്‍മാസം 1267 കോടി രൂപയായിരുന്നു.

റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഡെലിവറി വോള്യത്തില്‍150 ശതമാനത്തിലേറെ വര്‍ധനയാണുണ്ടായത്‌. 2128 കോടി രൂപയാണ്‌ ശരാശരി ഡെലിവറി വോള്യം. ഇത്‌ മുന്‍മാസം 830 കോടി രൂപയായിരുന്നു.

കഴിഞ്ഞ എട്ട്‌ ദിവസം കൊണ്ട്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ 28,425 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

X
Top