8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

യുഎസ് കടപരിധി ഉയര്‍ത്താന്‍ ധാരണ, പ്രധാന വ്യവസ്ഥകള്‍

ന്യൂഡല്‍ഹി: യുഎസ് കടപരിധി പ്രശ്‌നം അവസാനിച്ച സാഹചര്യത്തില്‍ ഡോളര്‍,യുഎസ് ബോണ്ടുകള്‍ ശക്തിപ്പെടുമെന്ന് വിദഗ്ധര്‍. യുഎസ് സര്‍ക്കാര്‍ പേയ്മന്റ് വീഴ്ച വരുത്താനുള്ള സാധ്യത മങ്ങിയതിനാല്‍ വിപണികള്‍ ക്രിയാത്മകമായി പ്രതികരിക്കും.

പുതിയ സാഹചര്യങ്ങള്‍ കാരണം യുഎസ് ഡോളറും ബോണ്ടുകളും ശക്തി പ്രാപിക്കുമെന്ന് പൈന്‍ ട്രീ മാക്രോസിലെ റിതേഷ് ജെയിന്‍ പറഞ്ഞു.സര്ക്കാരിന്റെ കടപരിധി ഉയര്ത്തുന്നതിനും വിനാശകരമായ വീഴ്ച ഒഴിവാക്കുന്നതിനും പ്രസിഡന്റ് ജോ ബൈഡനും ഹൗസ് റിപ്പബ്ലിക്കന്മാരും ധാരണയിലെത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്.

2023 ഫിസ്‌ക്കല്‍ റെസ്‌പോണ്‍സബിലിറ്റി ആക്ട് എന്നറിയപ്പെടുന്ന കരാര്‍ രണ്ട് വര്‍ഷത്തേയ്ക്ക് 31.4 ട്രില്യണ്‍ ഡോളര്‍ കടപരിധി വര്‍ദ്ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. മാത്രമല്ല, ഫെഡറല്‍ ചെലവുകള്‍ക്ക് കരാര്‍ പരിമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അതേസമയം റിപ്പബ്ലിക്കന്‍മാര്‍ ആഗ്രഹിച്ചപോലെ വലിയ വെട്ടിക്കുറയ്ക്കലുകളില്ല.

2024 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള സൈനികേതര ചെലവുകള്‍ മാറ്റമില്ലാതെ തുടരും. 2025 ലെ വര്‍ദ്ധനവ് ഒരു ശതമാനമായി ബില്‍ പരിമിതപ്പെടുത്തുന്നുണ്ട്. പണപ്പെരുപ്പത്തിന് അനുസൃതമായി സൈനികര്‍ക്കും വിമുക്തഭടന്മാര്‍ക്കുമുള്ള ചെലവ് വര്‍ദ്ധിപ്പിക്കാന്‍ തടസ്സമില്ല.

ഇന്റേണല്‍ റവന്യൂ സര്‍വീസിന്റെ (ഐആര്‍എസ്) വിപുലീകരണത്തിനായി അനുവദിച്ച ഫണ്ടുകളും ഈ കരാറില്‍ ഉള്‍പ്പെടുന്നു. നികുതി നടപ്പാക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഐആര്‍എസിന് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് 80 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. മറ്റ് മേഖലകളില്‍ ചെലവഴിക്കാന്‍ 10 ബില്യണ്‍ ഡോളര്‍ പിന്‍വലിക്കുന്നതാണ് ഡെറ്റ് സീലിംഗ് കരാര്‍.

കൊറോണ വൈറസ് മഹാമാരിക്കായി കോണ്‍ഗ്രസ് അനുവദിച്ചെങ്കിലും ചെലവഴിക്കാത്ത ചില ഫണ്ടുകളും ഈ കരാര്‍ തിരിച്ചെടുക്കും. ഈ കരാര്‍ ‘ചെലവഴിക്കാത്ത കോടിക്കണക്കിന് കോവിഡ് ഫണ്ടുകള്‍’ റദ്ദാക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്പീക്കര്‍ മക്കാര്‍ത്തിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അമേരിക്കക്കാര്‍ക്കായുള്ള സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിക് എയ്ഡില്‍ ഒരു മാറ്റവും വരുത്തില്ല.

റിപ്പബ്ലിക്കന്‍ പക്ഷക്കാര്‍ ആവശ്യപ്പെട്ടതുപോലെ ഫെഡറല്‍ ഭക്ഷ്യ സഹായമോ കുടുംബക്ഷേമമോ ലഭിക്കുന്ന ആളുകള്‍ക്ക് തൊഴില്‍ ആവശ്യകതകള്‍ കരാര്‍ സ്ഥാപിക്കുന്നു. കുട്ടികളില്ലാത്ത മുതിര്‍ന്നവര്‍ക്ക് ഫുഡ് സ്റ്റാമ്പുകള്‍ ലഭിക്കുന്നതിന് ജോലി ചെയ്യേണ്ട പ്രായം 49 ല്‍ നിന്ന് 54 ആയി ഉയര്‍ത്തും. അതേസമയം വിമുക്തഭടന്മാരുടെയും ഭവനരഹിതരുടെയും ആവശ്യകതകളില്‍ ഇളവുണ്ട്.

X
Top