എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഡാറ്റ മോണിറ്റൈസേഷൻ പ്ലാൻ: ഐആർസിടിസി ഉദ്യോഗസ്ഥരെ വിളിച്ച്‌ വരുത്താൻ പാർലമെന്ററി പാനൽ

ഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) പ്രതിനിധികളോട് പൗരന്മാരുടെ ഡാറ്റ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച വിഷയത്തെക്കുറിച്ച് വിശദീകരിക്കാൻ പാർലമെന്ററി പാനൽ ആവശ്യപ്പെട്ടു.

പാസഞ്ചർ ഡാറ്റ മോണിറ്റൈസേഷന്റെ സാധ്യതകൾ ആരായുന്നതിനായി ഒരു കൺസൾട്ടന്റിനെ ഏൽപ്പിക്കാൻ നീക്കം നടത്തിയതിന് ഐആർസിടിസി കടുത്ത വിമർശനങ്ങൾ നേരിടുന്ന സമയത്താണ് പാർലമെന്ററി പാനലിന്റെ ഈ നടപടി.

രാജ്യത്ത് ഡാറ്റാ പരിരക്ഷണ ചട്ടക്കൂട് ഇല്ലാത്തതിനാൽ വിഷയം കൂടുതൽ വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഐആർസിടിസി ഉദ്യോഗസ്ഥർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയ്‌ക്ക് മുൻപിൽ ഓഗസ്റ്റ് 26 നകം വിശദീകരണം അറിയിക്കണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച നോട്ടീസ് സൂചിപ്പിക്കുന്നു.

ഈ കമ്മിറ്റിയുടെ അധ്യക്ഷൻ തിരുവനന്തപുരത്ത് നിന്നുള്ള പാർലമെന്റ് (എംപി) അംഗമായ ശശി തരൂർ ആണ്. ഈ കമ്മിറ്റിയിലെ മറ്റ് പ്രമുഖ രാഷ്ട്രീയക്കാരിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപിമാരായ രാജ്യവർദ്ധൻ സിംഗ്, തേജസ്വി സൂര്യ, ലോക്കറ്റ് ചാറ്റർജി എന്നിവരും തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര, ഐഎൻസിയുടെ കാർത്തി ചിദംബരം എന്നിവരും ഉൾപ്പെടുന്നു. അതേസമയം ഐആർസിടിസിയുടെ കൺസൾട്ടന്റാകാൻ ഇവൈയും കെപിഎംജിയും സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

X
Top