എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതംപശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധന

യുദ്ധത്തിനിടെ സ്വര്‍ണ്ണത്തേയും, ഡോളറിനെയും പിന്നിലാക്കി ക്രിപ്‌റ്റോ

യുദ്ധസമയത്ത് സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമായി മാറുന്നത് നിക്ഷേപകര്‍ പലവട്ടം കണ്ടിട്ടുണ്ട്. പക്ഷെ ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ സ്വര്‍ണ്ണത്തിന് അത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ എണ്ണ ഹോട്ടായി മാറി. ഇതോടെ ഡോളറിനുള്ള ഡിമാന്‍ഡ് കുതിച്ചത് സ്വര്‍ണ്ണത്തിന്റെ കുതിപ്പിനെ പിരിമിതപ്പെടുത്തി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തവണ യുദ്ധകാലത്ത് ഹോട്ട് തെരഞ്ഞെടുപ്പായി മാറിയത് ക്രിപ്‌റ്റോ കറന്‍സികളാണ്. പ്രത്യേകിച്ച് ബിറ്റ്‌കോയിന്‍. വര്‍ഷങ്ങളായി സമ്മര്‍ദത്തിലായിരുന്ന ബിറ്റ്‌കോയിന് യുദ്ധം ഒരു ഗെയിം ചേയ്ഞ്ചര്‍ ആയി മാറി. ഫെബ്രുവരി 28 ന് തുടക്കമായ ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തിനു പിന്നാലെ നിക്ഷേപകര്‍ ബിറ്റ്‌കോയിനിലേയ്ക്ക് ഇരച്ചെത്തുകയാണ്.

വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ ബിറ്റ്‌കോയിന്‍ വിലയില്‍ 10 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2022 മേയ് മാസത്തിനുശേഷം ആദ്യമായി ബിറ്റ്‌കോയിന്‍ വില 70,000 ഡോളര്‍ പിന്നിട്ടുവെന്നതാണ് ഏറെ ശ്രദ്ധേയം. യുദ്ധത്തിന്റെ പാരമ്യത്തില്‍ ബിറ്റ്‌കോയിന്‍ വില 73,000 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ബിറ്റ്‌കോയിന്‍ വിലയില്‍ ഇത്തരമൊതു കുതിച്ചു ചാട്ടം വിദഗ്ധര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം.

യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണ്ണം മികച്ച നിലയില്‍ വ്യാപാരം നടത്തിയിരുന്നെങ്കിലും നിക്ഷേപകരുടെ ആവലാതികള്‍ പരിഹരിക്കാന്‍ അതു മതിയായിരുന്നില്ല. ലോകം മുഴുവന്‍ നിക്ഷേപകര്‍ക്കും, വിദഗ്ധര്‍ക്കും ഇടയില്‍ താരമായത് ബിറ്റ്‌കോയിന്‍ തന്നെയായിരുന്നു.

സ്വര്‍ണ്ണം പോലെ തന്നെ ഭൗമരാഷ്ട്രീയ അപകടസാധ്യതകളും, പണപ്പെരുപ്പവും മറികടക്കാനുള്ള ടൂളായി നിക്ഷേപകര്‍ (പ്രത്യേകിച്ച് യുവജനം) ബിറ്റ്‌കോയിനെ ഏറ്റെടുത്തുവെന്ന് പറയുന്നതാകും ശരി.

ഉയര്‍ന്ന ചാഞ്ചാട്ടവും, ഊഹക്കച്ചവട സ്വഭാവവും കാരണം ചില വ്യാപാരികള്‍ ക്രിപ്‌റ്റോ കറന്‍സികളെ ‘റിസ്‌ക്-ഓണ്‍’ ആസ്തി എന്നും വിശേഷിപ്പിക്കുമ്പോഴാണ് ബിറ്റ്‌കോയിനിലെ ഈ പുതിയ ട്രെന്‍ഡ് എന്നതും ശ്രദ്ധേയമാണ്. ബിറ്റ്‌കോയിനെ പലരും നിലവില്‍ ‘ഡിജിറ്റല്‍ സ്വര്‍ണ്ണം’ പോലെ കാണുന്നു.

എന്തുകൊണ്ട് ബിറ്റ്‌കോയിന്‍?
ക്രിപ്‌റ്റോ ലോകത്ത് നിരവധി ഓപ്ഷനുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയും വിലയുള്ള ബിറ്റ്‌കോയിനില്‍ നിക്ഷേപകര്‍ ബെറ്റ് വയ്ക്കുന്നുവെന്ന് നിങ്ങളില്‍ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. ഉത്തരം സിമ്പിള്‍ ആണ് ക്രിപ്‌റ്റോ ലോകത്തെ രാജാവാണ് ബിറ്റ്‌കോയിന്‍. അവ എളുപ്പത്തില്‍ ട്രേഡ് ചെയ്യാന്‍ സാധിക്കുന്നു.

ഇനി എന്തുകൊണ്ട് ക്രിപ്‌റ്റോ എന്നു ചോദിച്ചാല്‍ ഡിജിറ്റല്‍ കറന്‍സിയുടെ വികേന്ദ്രീകൃത സ്വഭാവം തന്നെ കാരണം. ഇവ ഒരു സര്‍ക്കാരിനോ, കേന്ദ്ര ബാങ്കിനോ കീഴില്‍ വരുന്നില്ല. അതിനാല്‍ തന്നെ യുദ്ധം അവയെ നേരിട്ടു ബാധിക്കുന്നില്ല.

ഇനി വീണ്ടും ബിറ്റ്‌കോയിനിലേയ്ക്ക് വരാം. ഉയര്‍ന്ന ലിക്വിഡിറ്റി പ്രിയം വര്‍ധിപ്പിക്കുന്നു. ആഴ്ചയിലെ ഏത് ദിവസവും, എല്ലാ സമയത്തും ബിറ്റ്‌കോയിന്‍ വ്യാപാരം ചെയ്യാന്‍ കഴിയും. വിപണികളിലെ പണപ്പെരുപ്പ ഭീഷണിയെ ബിറ്റ്‌കോയിനും നിസാരമായി നേരിടുന്നു.

പൂര്‍ണ്ണമായി സേഫ് അല്ല
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ബിറ്റ്‌കോയിന്‍ പൂര്‍്ണ്ണമായും സേഫ് ആണെന്ന് പറയാന്‍ കഴിയില്ല. ബിറ്റ്കോയിന്റെ അസ്ഥിരത ഇപ്പോഴും ഒരു ആശങ്കയാണ്. യുദ്ധത്തിന്റെ തുടക്കത്തില്‍ ബിറ്റ്‌കോയിന്‍ 64,000 ഡോളറില്‍ താഴെ ഇടിവ് കണ്ടിരുന്നു.

എന്നാല്‍ ഇവിടെ നിന്ന് അതിവേഗം വീണ്ടെടുപ്പ് നടത്തി. ജിയോപൊളിറ്റിക്കല്‍ സംഭവങ്ങള്‍ ഇപ്പോഴും ക്രിപ്റ്റോകറന്‍സിയില്‍ വലിയ വില വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആഗോള പ്രതിസന്ധിയില്‍ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കാനുള്ള ഒരു മാര്‍ഗമായി ബിറ്റ്‌കോയിന്‍ ഉയര്‍ന്നു വരുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

X
Top