ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധംഎൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിഇന്ത്യയുടെ പക്കൽ നിന്ന് ഇൻഡൊനീഷ്യ ബ്രഹ്‌മോസ് വാങ്ങുന്നുഗള്‍ഫിലെ ജൂവലറികളില്‍ സ്വര്‍ണം വില്ക്കാന്‍ വന്‍തിരക്ക്കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

ക്രിപ്‌റ്റോ ഇൻവെസ്റ്റ്‌മെന്റ് സ്റ്റാർട്ടപ്പായ പില്ലോ 18 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: സിംഗപ്പൂർ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ ഇൻവെസ്റ്റ്‌മെന്റ് സ്റ്റാർട്ടപ്പായ പില്ലോ, സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 18 മില്യൺ ഡോളർ (148 കോടി രൂപ) സമാഹരിച്ചു. ആഫ്രിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രവർത്തനം വിപുലീകരിക്കാൻ ഫണ്ട് വിനിയോഗിക്കുമെന്ന് പില്ലോ അറിയിച്ചു.

അരിന്ദം റോയ്, രജത് കെഎം, കാർത്തിക് മിശ്ര എന്നിവർ ചേർന്ന് 2021-ൽ സ്ഥാപിച്ച പില്ലോ 60-ലധികം രാജ്യങ്ങളിലായി 75,000-ത്തിലധികം ഉപയോക്താക്കളുള്ള ഒരു കമ്മ്യൂണിറ്റിയാണ്. പില്ലോ ആപ്പിനുള്ളിൽ, ഉപയോക്താക്കൾക്ക് യുഎസ് ഡോളർ പിന്തുണയുള്ള സ്റ്റേബിൾകോയിനുകളിലും ബിറ്റ്കോയിൻ, എതെറിയം എന്നിവയുൾപ്പെടെ ഒന്നിലധികം ബ്ലൂ-ചിപ്പ് ക്രിപ്‌റ്റോകറൻസികളിലും നിക്ഷേപിക്കാൻ കഴിയും.

ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവും സുതാര്യവുമായ സാമ്പത്തിക ഉൽപന്നങ്ങളുടെ ഒരു സ്യൂട്ട് സൃഷ്ടിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് പില്ലോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അരിന്ദം റോയ് പറഞ്ഞു. 2022-ന്റെ തുടക്കം മുതൽ ഉപയോക്തൃ അടിത്തറ 300% വർദ്ധിച്ചതായി കമ്പനി അവകാശപ്പെടുന്നു.

X
Top