ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ടഇന്ത്യൻ വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചുപശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കുംസംസ്ഥാന-ജില്ലാ ജിഡിപി കണക്കുകള്‍ ഇനി ഏകീകൃതമാകും; പുതിയ കരട് മാനദണ്ഡങ്ങളുമായി കേന്ദ്രം

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധനച്ചെലവ് 33 ശതമാനം ഉയർന്ന് 3.79 ലക്ഷം കോടി രൂപയിലെത്തി

ന്യൂഡൽഹി: ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റർപ്രൈസസ് സമാഹരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 54 വൻകിട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും (CPSE) റെയിൽവേ ബോർഡ്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ മന്ത്രാലയങ്ങളുടെ അഞ്ച് വകുപ്പുകളുടെയും മൂലധനച്ചെലവ് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 33% ഉയർന്ന് 3.79 ലക്ഷം കോടി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2.85 ലക്ഷം കോടി രൂപയായിരുന്നു സി‌പി‌എസ്‌ഇകളുടെ മൂലധനച്ചെലവ്. നടപ്പ് സാമ്പത്തിക വർഷത്തെ സി‌പി‌എസ്‌ഇകളുടെ പ്രതീക്ഷിത ബജറ്റ് ചെലവിന്റെ 52% ഇതിനകം മൂലധനച്ചെലവ് എത്തിയിട്ടുണ്ട്.

സി‌പി‌എസ്‌ഇകൾ മൂന്നാം പാദത്തോടെ തങ്ങളുടെ ലക്ഷ്യത്തിന്റെ 90 ശതമാനത്തിലധികം ചെലവഴിക്കുന്നതിലൂടെ അവരുടെ ലക്ഷ്യം നേരത്തെ തന്നെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.

“ഈ വർഷത്തെ കാപെക്‌സ് ലക്ഷ്യം കൂടുതലാണ്, മൂന്നാം പാദത്തോടെ അവരുടെ ലക്ഷ്യത്തിന്റെ 90% കൈവരിക്കാൻ നോഡൽ മന്ത്രാലയങ്ങൾ അതാത് സിപിഎസ്ഇകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വേഗത കൂടുമ്പോൾ, സിപിഎസ്ഇകൾ വാർഷിക കാപെക്‌സ് ലക്ഷ്യത്തെ മറികടക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

വൻകിട സി‌പി‌എസ്‌ഇകൾക്ക് ഈ വർഷം 7.33 ലക്ഷം കോടി രൂപയുടെ കാപെക്‌സ് ലക്ഷ്യം കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഇത് 2023 സാമ്പത്തീക വര്ഷത്തിലെ പുതുക്കിയ ലക്ഷ്യമായ 6.46 ലക്ഷം കോടിയേക്കാൾ 13.4% വർധനായാണ് കാണിക്കുന്നത്.

ആകെ കാപെക്‌സ് ടാർഗെറ്റിന്റെ പ്രധാന ഭാഗം റെയിൽവേ ബോർഡിന് ഏകദേശം 2.44 ലക്ഷം കോടി രൂപ എന്ന കാപെക്‌സ് ടാർഗെറ്റുമായി നൽകി, തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 1.62 ലക്ഷം കോടി രൂപ വാർഷിക മൂലധന ചെലവിടൽ എന്ന ലക്ഷ്യവും നൽകി.

എനർജി സി‌പി‌എസ്‌ഇകളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐ‌ഒ‌സി‌എൽ) 30,395 കോടി രൂപയുടെ വാർഷിക കാപെക്‌സ് ടാർഗെറ്റുമായി മുന്നിട്ട് നിൽക്കുന്നു, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒഎൻ‌ജി‌സി) 30,125 കോടി രൂപ വാർഷിക ലക്ഷ്യവുമായി രണ്ടാം സ്ഥാനത്താണ്.

പെട്രോളിയം റീട്ടെയിലർ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുടെ 2024 സാമ്പത്തിക വർഷത്തിലെ കൂട്ടായ മൂല്യം 20,000 കോടി രൂപയാണ്.

2024 സാമ്പത്തിക വർഷത്തിൽ 16,600 കോടി രൂപയാണ് കോൾ ഇന്ത്യയുടെ ചെലവിടൽ ലക്ഷ്യമിടുന്നത്.

2023-24 ലെ കേന്ദ്ര ബജറ്റിൽ കാപെക്‌സ് അലോക്കേഷനിൽ 33 ശതമാനം വർധനവോടെ 10 ലക്ഷം കോടി രൂപയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ, ഗവൺമെന്റ് മൂലധന ചെലവ് 4.91 ലക്ഷം കോടി രൂപയായിരുന്നു, അതായത് വാർഷിക ലക്ഷ്യത്തിന്റെ 49%, ഇത് മുൻ വർഷം ഇതേ കാലയളവിലെ 3.43 ലക്ഷം കോടി രൂപയേക്കാൾ കൂടുതലാണ്.

നടപ്പ് സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റുകളുടെ അടിസ്ഥാനമായി എടുക്കുന്നതിനാൽ ആറ് മാസത്തെ ഡാറ്റ നിർണായകമാണ്.

X
Top