ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടംഇലക്‌ട്രോണിക്സ് നിർമാണ മേഖലയ്ക്ക് പിന്തുണയുമായി കേന്ദ്രസർക്കാർ; കസ്റ്റംസ് തീരുവ ഇളവുകളുടെ കാലാവധി നീട്ടിഅതിഥിത്തൊഴിലാളികൾ കേരളത്തിൽ ഒരു വർഷം ചെലവഴിക്കുന്നത് 26,100 കോടി; വരുമാനത്തിന്റെ മൂന്നിലൊന്ന്രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്

പരുത്തി ഉത്പാദനം 14 വര്‍ഷത്തെ കുറവ് രേഖപ്പെടുത്തും – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 14 വര്‍ഷത്തെ കുറവ് പരുത്തി ഉത്പാദനം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രതീക്ഷിക്കുകയാണ് ഇന്ത്യ. മാത്രമല്ല ആഭ്യന്തര ഡിമാന്റ് നിവര്‍ത്തിക്കാന്‍ ആവശ്യമുള്ള പരുത്തി 2022-23 ല്‍ ഉത്പാദിപ്പിക്കാനാകില്ല. ഇതോടെ
സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന നടപ്പ് വിപണന വര്‍ഷത്തില്‍ കയറ്റുമതി കുറയും.

ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരായതിനാല്‍ ഇന്ത്യ കയറ്റുമതി കുറയ്ക്കുന്നത് ആഗോളവിലയെ ബാധിക്കും. ഉത്പാദനത്തിലെ കുറവ് അഭ്യന്തര വില ഉയര്‍ത്തുമെന്നും ടെക്‌സ്റ്റൈല്‍ കമ്പനികളുടെ മാര്‍ജിന്‍ ഇടിയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

3.2 ബേല്‍ ഉത്പാദനക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ മൊത്തം ആഭ്യന്തര ഉത്പാദനം 31.3 ദശലക്ഷം ബേലുകളില്‍ നിന്ന് 30.3 ദശലക്ഷം ബേലായി കുറയും. ഉപഭോഗം 2.2 ശതമാനം ഇടിഞ്ഞ് 31.1 ദശലക്ഷം ബേലിന്റേതാകും.

കോട്ടണ്‍ സ്‌റ്റോക്ക് 1.4 ദശലക്ഷം ബേലായി കുറയും.മൂന്ന് ദശബാദ്‌ത്തെ കുറവ് കരുതല്‍. കയറ്റുമതി 4.3 മില്യണില്‍ നിന്നും 2.5 മില്യണ്‍ ബേലായി കുറയുമെന്നും കോട്ടണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎഐ) പ്രസ്താവനയില്‍ പറഞ്ഞു.

X
Top