ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

കോർപ്പറേറ്റ് നികുതി സമാഹരണം 34% ഉയർന്നു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് ആശ്വാസംപകർന്ന് നടപ്പുവർഷം ഏപ്രിൽ-ജൂലായിൽ കോർപ്പറേറ്റ് നികുതി സമാഹരണം 34 ശതമാനം ഉയർന്നു. നികുതിഘടന ലളിതമാക്കിയതും നികുതി കുറച്ചതുമാണ് നേട്ടമായതെന്ന് ആദായ നികുതിവകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞവർഷത്തെ (2021-22) മൊത്തം കോർപ്പറേറ്റ് നികുതിവരുമാനം 7.23 ലക്ഷം കോടി രൂപയാണ്. 2020-21ലേക്കാൾ 58 ശതമാനമാണ് വർദ്ധന. കൊവിഡിന് മുമ്പത്തെ (2018-19) അപേക്ഷിച്ച് ഒമ്പത് ശതമാനവും അധികമാണിത്. 50 കോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ള കമ്പനികളാണ് കഴിഞ്ഞവർഷത്തെ മൊത്തം നികുതി വരുമാനത്തിൽ 78 ശതമാനവും സംഭാവന ചെയ്‌തത്.

നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഉപഭോക്തൃവിപണിക്ക് കരുത്തേകാനുമായി 2019 സെപ്‌തംബറിൽ കേന്ദ്രസർക്കാർ നിബന്ധനകൾക്ക് വിധേയമായി കോർപ്പറേറ്റ് നികുതി നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 22 ശതമാനമായും പുതിയ കമ്പനികൾക്ക് 15 ശതമാനമായും കുറച്ചിരുന്നു.

നടപ്പുവർഷം ഏപ്രിൽ-ജൂലായിൽ കേന്ദ്രസർക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം മുൻവർഷത്തെ സമാനകാലയളവിലെ 2.33 ലക്ഷം കോടി രൂപയിൽ നിന്ന് 45 ശതമാനം ഉയർന്ന് 3.39 ലക്ഷം കോടി രൂപയായി. മൊത്തം പ്രത്യക്ഷ നികുതി വരുമാനം 2.64 ലക്ഷം കോടി രൂപയിൽ നിന്ന് 3.69 ലക്ഷം കോടി രൂപയിലുമെത്തി; വർദ്ധന 40 ശതമാനം. നടപ്പുവർഷം പ്രത്യക്ഷ നികുതി വരുമാനമായി കേന്ദ്രം ലക്ഷ്യമിടുന്നത് 14.20 ലക്ഷം കോടി രൂപയാണ്.

പ്രത്യക്ഷ,​ പരോക്ഷ നികുതികൾ ചേർത്ത് ഈവർഷത്തെ മൊത്തം നികുതി വരുമാനലക്ഷ്യം 27.58 ലക്ഷം കോടി രൂപയും. മുൻവർഷത്തെ ലക്ഷ്യമായിരുന്ന 25.16 ലക്ഷം കോടി രൂപയേക്കാൾ 9.6 ശതമാനം അധികമാണിത്. അതേസമയം,​ കഴിഞ്ഞവർഷം ലക്ഷ്യം മറികടന്ന് 27.1 ലക്ഷം കോടി രൂപ കേന്ദ്രം നേടിയിരുന്നു.

വരുമാനക്കുതിപ്പ്
 2021-22ൽ കേന്ദ്രം നേടിയ കോർപ്പറേറ്റ് നികുതി വരുമാനം : ₹7.23 ലക്ഷം കോടി
 2020-21നേക്കാൾ വളർച്ച 58 ശതമാനം.

X
Top