തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

പാപ്പരായി പ്രഖ്യാപിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് കോര്‍ സയന്റിഫിക്

ന്യൂയോര്‍ക്ക്: എഫ്ടിഎക്‌സിന്റെ ചുവടുപിടിച്ച് യു.എസ് ആസ്ഥാനമായ കോര്‍ സയന്റിഫിക് ക്രിപ്‌റ്റോ മൈനര്‍ പാപ്പരായി. കമ്പനി പാപ്പരത്വ സംരക്ഷത്തിനായി അപേക്ഷിച്ചിട്ടുണ്ട്. പ്രമുഖ പൊതു ക്രിപ്‌റ്റോമൈനിംഗ് സ്ഥാപനമാണ് കോര്‍ സയന്റിഫിക്.

ഫണ്ട് വകമാറ്റി ചെലവഴിച്ചതിന് എഫ്ടിഎക്‌സ് എക്‌സ്‌ചേഞ്ച് സ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡ് ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായിരുന്നു. കനത്ത നഷ്ടമാണ് എഫ്ടിഎക്‌സ് തകര്‍ച്ച നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

ക്രിപ്‌റ്റോകറന്‍സികളെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നു 2022. ടെറ ടോക്കണുകളുടെ തകര്‍ച്ച, ത്രീ ആരോസ് ക്യാപിറ്റലിന്റെ ലിക്വിഡേഷന്‍, സെല്‍ഷ്യസ് നെറ്റ്വര്‍ക്ക്, എഫ്ടിഎക്സ്, വോയേജര്‍ ഡിജിറ്റല്‍ തുടങ്ങിയ എക്സ്ചേഞ്ചുകളുടെ പാപ്പരത്വം എന്നിവ ക്രിപ്‌റ്റോവിപണിയെ തകര്‍ച്ചയിലേയ്ക്ക് നയിച്ചു.

കോര്‍ സയിന്റിഫിക് സെപ്തംബറിലവസാനിച്ച പാദത്തില്‍ വരുമാനം 164 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 118 ശതമാനം വര്‍ധനവാണിത്. എന്നാല്‍ തകര്‍ച്ച പുറം ലോകമറിഞ്ഞതോടെ ഓഹരി 19 ശതമാനം ഇടിവ് നേരിട്ടു.

X
Top