ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

കോള്‍ ഇന്ത്യ ഓഹരികള്‍ കൂടുതല്‍ സബ്‌സ്‌ക്രൈബ് ചെയ്തു, സര്‍ക്കാറിന് ലഭിക്കുക 4,000 കോടി രൂപ

ന്യൂഡല്‍ഹി: കോള്‍ ഇന്ത്യ ഓഫര്‍ ഫോര്‍ സെയില്‍ അവസാനിച്ചപ്പോള്‍ നിക്ഷേപ സ്ഥാപനങ്ങളും ചെറുകിട നിക്ഷേപകരും തങ്ങള്‍ക്കനുവദിച്ചതിലുമധികം സബ്‌സ്‌ക്രൈബ് ചെയ്തു. രണ്ട് ദിവസം നീണ്ട ഒഎഫ്എസില്‍ കോള്‍ ഇന്ത്യയുടെ 18.48 കോടി എണ്ണം അഥവാ 3 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ ഇഷ്യു ചെയ്തത്. 225 രൂപയായിരുന്നു ഫ്‌ലോര്‍ വില.

നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 5.12 കോടി ഓഹരികള്‍ക്ക് ബിഡ് സമര്‍പ്പിച്ചപ്പോള്‍ ചില്ലറ നിക്ഷേപകര്‍ സബ്‌സ്‌ക്രൈബ് ചെയ്തത് 2.58 കോടി ഓഹരികളാണ്. നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച 8.76 ഓഹരികള്‍ക്ക് ബിഡ് സമര്‍പ്പിച്ചിരുന്നു. 0.15 ശതമാനം ഉയര്‍ന്ന് 230.90 രൂപയിലാണ് കോള്‍ ഇന്ത്യ ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

പുതു സാമ്പത്തികവര്‍ഷത്തിലെ സര്‍ക്കാറിന്റെ ആദ്യ ഓഹരി വില്‍പനയാണ് രണ്ട് ദിവസങ്ങളിലായി നടന്നത്. നിലവില്‍ കോള്‍ ഇന്ത്യയുടെ 66.13 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാറിന്റെ പക്കലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 51000 കോടി രൂപയുടെ ഓഹരി വില്‍പനയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

X
Top