യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

അറ്റാദായം 10 ശതമാനം ഉയര്‍ത്തി സിപ്ല, പ്രതീക്ഷ നിറവേറ്റാനായില്ല

ന്യൂഡല്‍ഹി: മൂന്നാംപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചപ്പോള്‍ അറ്റാദായത്തില്‍ വാര്‍ഷിക വര്‍ധനവ് വരുത്തിയിരിക്കയാണ് സിപ്ല. 801 കോടി രൂപയാണ് ഫാര്‍മ കമ്പനിയുടെ ഡിസംബര്‍ പാദ അറ്റാദായം. അതേസമയം 880 കോടി രൂപയായിരുന്നു സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്.

ഏകീകൃത വരുമാനം 6 ശതമാനമുയര്‍ന്ന് 5810 കോടി രൂപയായെങ്കിലും പ്രതീക്ഷ നിറവേറ്റിയില്ല. 6100 കോടി രൂപയായിരുന്നു അനുമാനം. എബിറ്റ 14.3 ശതമാനം ഉയര്‍ന്ന് 1407.56 കോടി രൂപയും മാര്‍ജിന്‍ 176 ബേസിസ് പോയിന്റ് ഉയര്‍ന്ന് 24.3 ശതമാനവുമാണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവ് പ്രവര്‍ത്തനലാഭം ഉയര്‍ത്തി. ഈയിനത്തിലുള്ള ചെലവഴിക്കല്‍ 15 ശതമാനം താഴ്ന്ന് 1299.04 കോടി രൂപയാണ്. നികുതി 295.2 കോടി രൂപയില്‍ നിന്നും 410 കോടി രൂപയായി ഉയര്‍ന്നു.

സ്റ്റാന്റലോണ്‍ അറ്റാദായം 7.2 ശതമാനം താഴ്ന്ന് 678.52 കോടി രൂപയും വരുമാനം 0.4 ശതമാനമുയര്‍ന്ന് 3899.45 കോടി രൂപയുമാണ്. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവഴിച്ചത് 363 കോടി രൂപ.

ഈയിനത്തില്‍ വാര്‍ഷിക വര്‍ധനവ് 39 ശതമാനം.

X
Top