പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

അറ്റാദായം 10 ശതമാനം ഉയര്‍ത്തി സിപ്ല, പ്രതീക്ഷ നിറവേറ്റാനായില്ല

ന്യൂഡല്‍ഹി: മൂന്നാംപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചപ്പോള്‍ അറ്റാദായത്തില്‍ വാര്‍ഷിക വര്‍ധനവ് വരുത്തിയിരിക്കയാണ് സിപ്ല. 801 കോടി രൂപയാണ് ഫാര്‍മ കമ്പനിയുടെ ഡിസംബര്‍ പാദ അറ്റാദായം. അതേസമയം 880 കോടി രൂപയായിരുന്നു സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്.

ഏകീകൃത വരുമാനം 6 ശതമാനമുയര്‍ന്ന് 5810 കോടി രൂപയായെങ്കിലും പ്രതീക്ഷ നിറവേറ്റിയില്ല. 6100 കോടി രൂപയായിരുന്നു അനുമാനം. എബിറ്റ 14.3 ശതമാനം ഉയര്‍ന്ന് 1407.56 കോടി രൂപയും മാര്‍ജിന്‍ 176 ബേസിസ് പോയിന്റ് ഉയര്‍ന്ന് 24.3 ശതമാനവുമാണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവ് പ്രവര്‍ത്തനലാഭം ഉയര്‍ത്തി. ഈയിനത്തിലുള്ള ചെലവഴിക്കല്‍ 15 ശതമാനം താഴ്ന്ന് 1299.04 കോടി രൂപയാണ്. നികുതി 295.2 കോടി രൂപയില്‍ നിന്നും 410 കോടി രൂപയായി ഉയര്‍ന്നു.

സ്റ്റാന്റലോണ്‍ അറ്റാദായം 7.2 ശതമാനം താഴ്ന്ന് 678.52 കോടി രൂപയും വരുമാനം 0.4 ശതമാനമുയര്‍ന്ന് 3899.45 കോടി രൂപയുമാണ്. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവഴിച്ചത് 363 കോടി രൂപ.

ഈയിനത്തില്‍ വാര്‍ഷിക വര്‍ധനവ് 39 ശതമാനം.

X
Top