ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കൊച്ചിയിൽനിന്ന് പൂർവേഷ്യയിലേക്ക് 45 വിമാന സർവീസുകൾ

നെടുമ്പാശേരി: പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (സിയാൽ) വർധിപ്പിച്ചു.

വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതോടെ പൂർവേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തിൽനിന്ന് 45 പ്രതിവാര സർവീസുകളുണ്ടാകും.

തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്.

നിലവിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് സിംഗപ്പുർ, ക്വാലാലംപുർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കു പുറമെയാണ് ഈ സർവീസ്.

സിംഗപ്പുരിലേക്ക് രണ്ടു പ്രതിദിന വിമാന സർവീസുകളാണുള്ളത്. ആഴ്ചയിൽ ആറുദിവസം ബാങ്കോക്കിലേക്ക് ഒരു സർവീസ് വീതവും ക്വാലാലംപുരിലേക്ക് മൂന്നു പ്രതിദിന സർവീസുകളുമാണുള്ളത്.

നടപ്പു സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലേറെ യാത്രക്കാരെയാണു സിയാൽ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തുതന്നെ മൂന്നാം സ്ഥാനത്താണു കൊച്ചി വിമാനത്താവളം.

X
Top