കേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനംതടവുകാരുടെ ക്ഷേമത്തിന് മുൻഗണന; തിരക്ക് പരിഹരിക്കാൻ പുതിയ ജയിലുകൾ വേണമെന്ന് ധനമന്ത്രി

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ കമ്പനി

മുംബൈ: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 10 നിശ്ചയിച്ചിരിക്കയാണ് ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (സിപിസിഎല്‍). 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപ അഥവാ 20 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച 2.33 ശതമാനം കുറവില്‍ 270.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 136.14 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്റേത്. 114.55 രൂപയില്‍ നിന്നുമാണ് ഈ കാലയളവില്‍ ഓഹരി കുതിപ്പു തുടങ്ങിയത്.

2022 ല്‍ 161.86 ശതമാനത്തിന്റെ നേട്ടം കുറിക്കാനും ഓഹരിയ്ക്കായി. ജനുവരി 3, 2022 ല്‍ വെറും 103.30 രൂപ മാത്രമായിരുന്നു ഓഹരി വില. ആറുമാസത്തില്‍ 138.58 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് ഓഹരിയ്ക്കുണ്ടായത്. അതേസമയം കഴിഞ്ഞമാസം 9.70 ശതമാനവും കഴിഞ്ഞ അഞ്ചുദിവസത്തില്‍ 3.84 ശതമാനവും ഓഹരി വില ഇടിവ് നേരിട്ടു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സബ്‌സിഡിയറിയായ കമ്പനി 1965 ലാണ് സ്ഥാപിതമാകുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 27,453.46 കോടി രൂപയുടെ മൊത്തവരുമാനം നേടി. മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 67.12 ശതമാനം കൂടുതലാണ് ഇത്. 2358.75 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

X
Top