എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

തുറമുഖങ്ങളില്‍ എല്‍എന്‍ജി സംഭരണികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: തുറമുഖങ്ങളില്‍ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ഡിസ്പെന്‍സിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം പരിഗണിക്കുന്നു. ഇടക്കാല നടപടിയായി ഫ്ലോട്ടിംഗ് സ്റ്റോറേജ് യൂണിറ്റുകള്‍ (എഫ്എസ്യു) ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഒമ്പത് പ്രധാന തുറമുഖങ്ങളില് എല് എന് ജി സംഭരണ സൗകര്യങ്ങള് വികസിപ്പിക്കാന് ഈ നിര് ദ്ദേശങ്ങള് വഴിയൊരുക്കും.

നാല് പ്രധാന തുറമുഖങ്ങളായ ദീന്‍ദയാല്‍ തുറമുഖം (കണ്ട്ല), ചെന്നൈ, കൊച്ചി തുറമുഖം, കാമരാജര്‍ തുറമുഖം (എന്നൂര്‍) എന്നിവയ്ക്ക് ഇതിനകം എല്‍എന്‍ജി ടെര്‍മിനലുകള്‍ ഉണ്ട്. പ്രകൃതി വാതക സംഭരണ ശേഷിയുള്ള തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്ന പഴയ കപ്പലുകളാണ് എഫ്എസ്യു. പ്രധാന തുറമുഖങ്ങള്‍ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഭരണപരമായ നിയന്ത്രണത്തിലാണ്.

ബാക്കിയുള്ള തുറമുഖങ്ങള്‍ (നോണ്‍ മേജര്‍ എന്ന് വിളിക്കുന്നു) സംസ്ഥാന സര്‍ക്കാരുകളുടെയും അവയുടെ മാരിടൈം ബോര്‍ഡുകളുടെയും കീഴിലാണ്. പദ്ധതി അനുസരിച്ച്, വാതക അയയ്ക്കല്‍ കുറവുള്ള പ്രാരംഭ കാലയളവില്‍ എല്‍എന്‍ജി കാരിയര്‍ എന്ന നിലയില്‍ ഫ്ലോട്ടിംഗ് സ്റ്റോറേജ് യൂണിറ്റ് (എഫ്എസ്യു) ഉപയോഗപ്പെടുത്തുന്നു. ‘ പദ്ധതിയ്ക്ക് മൂലധന നിക്ഷേപം കുറവാണ്. കുറച്ച് വര്‍ഷങ്ങളില്‍ എല്‍എന്‍ജി ചാര്‍ട്ടറിംഗ് ചെലവ് ലാഭിക്കുന്നു,’ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

X
Top