8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരി വിൽപ്പന; മർച്ചന്റ് ബാങ്കർമാരിൽ നിന്ന് ബിഡ് തേടി കേന്ദ്രം

ഡൽഹി: ഹിന്ദുസ്ഥാൻ സിങ്കിലെ (HZL) ബാക്കിയുള്ള 29.5 ശതമാനം ഓഹരികൾ വിവിധ തവണകളായി വിറ്റഴിക്കുന്നതിന് സർക്കാരിനെ സഹായിക്കുന്നതിന് കേന്ദ്രം മർച്ചന്റ് ബാങ്കർമാരിൽ നിന്ന് ബിഡ്ഡുകൾ തേടി. കമ്പനിയുടെ ഓഹരികളുടെ നിലവിലെ വിപണി വിലയെ അടിസ്ഥാനമാക്കി എച്ച്‌ഇസഡ്‌എല്ലിൽ കേന്ദ്രത്തിന്റെ 29.5 ശതമാനം ഓഹരി മൂല്യം ഏകദേശം 32,000 കോടി രൂപയാണ്. വേദാന്ത പ്രമോട്ട് ചെയ്യുന്ന കമ്പനിയിലെ ബാക്കിയുള്ള ഓഹരികൾ തുറന്ന വിപണിയിൽ ഘട്ടങ്ങളായി വിൽക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) രജിസ്റ്റർ ചെയ്തിട്ടുള്ള കാറ്റഗറി-1 മർച്ചന്റ് ബാങ്കർമാരിൽ നിന്ന് ജൂലൈ 28-നകം നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ബിഡ്‌സ് തേടുകയാണ്.

2019 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ കുറഞ്ഞത് ഒരു ആഭ്യന്തര ഇനീഷ്യൽ പബ്ലിക് ഓഫറോ അല്ലെങ്കിൽ 5,000 കോടി രൂപയോ അതിൽ കൂടുതലോ വിൽപ്പനയ്ക്കുള്ള ഓഫറോ പൂർത്തിയാക്കിയിട്ടുള്ള മർച്ചന്റ് ബാങ്കർമാർക്ക് ഈ ബിഡിൽ പങ്കെടുക്കാൻ അർഹതയുണ്ട്. ഒരു ഇന്ത്യൻ സംയോജിത ഖനന കമ്പനിയും സിങ്ക്, ലെഡ്, സിൽവർ, കാഡ്മിയം എന്നിവയുടെ നിർമ്മാതാക്കളുമാണ് ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് (HZL). 

X
Top