ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബജറ്റ് കമ്മി ഏപ്രിലില്‍ 74,846 കോടി രൂപയായി. മൊത്തം വര്‍ഷത്തെ അനുമാനത്തിന്റെ 4.5 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.
2023 സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി 16.61 ലക്ഷം കോടിയുടെയുടേതാണ്. അത് മൊത്തം ജിഡിപിയുടെ 6.4 ശതമാനം വരും. ഏപ്രില്‍ 2021 ല്‍ ബജറ്റി കമ്മി മൊത്തം ബജറ്റ് കമ്മിയുടെ 5.2 ശതമാനമായിരുന്നു.
കഴിഞ്ഞമാസത്തെ കേന്ദ്രസര്‍ക്കാറിന്റെ വരുമാനം (ഏപ്രില്‍,2022) 2 ലക്ഷം കോടി രൂപയായി. തൊട്ടുമുന്‍വര്‍ഷത്ത ഇതേ കാലയളവിനേക്കാള്‍ 35.1 ശതമാനം വര്‍ധനവ്. ഇതില്‍ നികുതി വരുമാനം 2.32 ലക്ഷം കോടി രൂപയാണ്. 2021 ഏപ്രിലിനേക്കാള്‍ 36.5 ശതമാനം കൂടുതല്‍.
അതേസമയം 2022 ഏപ്രിലിലുണ്ടായ വരുമാന വര്‍ധനവ് ഈവര്‍ഷം മുഴുവന്‍ തുടരാന്‍ സാധ്യതയില്ലെന്ന് കണക്കുകള്‍ പറയുന്നു. വിലകയറ്റം കുറക്കാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് വരുമാനം കുറയുക. പെട്രോള്‍, ഡീസല്‍ തീരുവകള്‍ ഈമാസം സര്‍ക്കാര്‍ വെട്ടിചുരുക്കിയിരുന്നു.
പെട്രോള്‍ ഡീസല്‍ തീരുവ ലിറ്റിറിന് 8 രൂപയുണ്ടായിരുന്നത് 6 രൂപയാക്കിയാണ് സര്‍ക്കാര് കുറച്ചത്. ഇത് 1 ലക്ഷം കോടിയുടെ വരുമാനനഷ്ടമാണുണ്ടാക്കുക.

X
Top